Advertisment

'അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റിയില്ല' - മുന്‍ മത്സരാർത്ഥി ഗോമതി പറയുന്നു

author-image
admin
New Update

 

Advertisment

publive-image

തന്റെ വധുവിനെ കണ്ടെത്താനായി ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ട് മാപ്പിള്ളൈയുടെ അവസാനം ആര്യ താന്‍ ആരെയും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഷോ അവസാനിച്ചതും വിമര്‍ശനങ്ങളോടെയാണ്.

എന്നാൽ പരിപാടി തട്ടിപ്പല്ലെന്നും തങ്ങൾ പറ്റിക്കപ്പെട്ടിട്ടില്ലെന്നും വെളിപ്പെടുത്തി മത്സരത്തിൽ നിന്നും നേരത്തെ പുറത്തായ ഗോമതി രംഗത്ത് എത്തി. കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഗോമതി ഷോയില്‍ നിന്ന് പുറത്തായത്.

publive-image

ഗോമതിയുടെ പറയുന്നു;

എങ്ക വീട്ട് മാപ്പിള്ളൈ സ്‌ക്രിപ്റ്റഡ് അല്ല. ഒരു പെണ്‍കുട്ടിക്കും പയ്യനും ഉണ്ടാകുന്ന സ്നേഹം തിരക്കഥയിലൂടെ എങ്ങനെ കൊണ്ടുവരാന്‍ കഴിയും. അതൊക്കെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് തന്നെയാണ്. ഓരോ ദിവസം എന്താണ് ടാസ്‌ക് എന്ന് ഞങ്ങള്‍ക്കറിയില്ല. കാലത്ത് അവിടെ ചെല്ലുമ്പോഴാണ് എന്താണ് ഇന്നത്തെ വിഷയം എന്ന് മനസ്സിലാകുന്നത്.

publive-image

അവസാന ഘട്ടത്തെ ഷോപ്പിങ് എപ്പിസോഡ് എനിക്ക് ഇഷ്ടമായില്ല. മൂന്ന് മത്സരാര്‍ത്ഥികളോടും വിവാഹത്തിനായി ഒരുങ്ങാന്‍ ആവശ്യപ്പെടുന്നു. വലിയ സ്വപ്നങ്ങളോടെയാണ് അവര്‍ കുടുംബത്തോടൊപ്പം ഷോപ്പിങിന് ഇറങ്ങുന്നത്.

ഇവരില്‍ ഒരാളെ ജയിപ്പിച്ച് അവരെ മാത്രം ഷോപ്പിങിന് അനുവദിക്കാമായിരുന്നു. ഒരാളെ തിരഞ്ഞെടുത്താല്‍ ബാക്കി രണ്ട് പേരുടെ വിവാഹം മുടങ്ങിയപോലുള്ള അവസ്ഥയാണ്. അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റിയില്ല.

publive-image

അബര്‍ണതി എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ്. ഒന്നും മനസ്സില്‍ വയ്ക്കില്ല. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കില്ല. ഇന്നത്തെ കാലത്ത് മനസ്സിലൊന്ന് പുറത്ത് ഒന്ന് എന്ന രീതിക്കാണ് ആളുകളോട് പെരുമാറുന്നത്. എന്നാല്‍ അപര്‍ണതി അങ്ങനെയല്ല.

നമ്മുടെ സംസ്‌കാരത്തെ തരം താഴ്ത്തുന്ന രീതിക്കുള്ള പരിപാടിയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെ സുരക്ഷിതരായിരുന്നു.’–ഗോമതി പറഞ്ഞു.

Advertisment