കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്നുവെന്നും പറഞ്ഞ മുതിര്‍ന്ന നൃത്ത സംവിധായിക സരോജ് ഖാന് പിന്തുണയുമായി വിവാദ സിനിമാനിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നര്‍ത്തകി, നൃത്തസംവിധായിക, സംവിധായിക, റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലകളിൽ നാം കണ്ടിട്ടുള്ള സരോജ് ഖാനെ സത്യം പറഞ്ഞതില്‍ അഭിനന്ദിക്കുന്നുവെന്ന് കെ.ആര്‍.കെ ട്വിറ്ററിലൂടെ പറഞ്ഞു.
നടി ശ്രീ റെഡ്ഡിയിലൂടെ തെലുഗു സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു സരോജ് ഖാന്റെ വിവാദ പ്രതികരണം.
'കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിതമാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല'- സരോജ് ഖാന്‍ പറഞ്ഞു.
ഇതോടെ നിരവധി പേരാണ് സരോജ് ഖാനെതിരെ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന്‍ പിന്നീട് ഇവര്‍ മാപ്പ് പറഞ്ഞിരുന്നു.