കണ്ണൂര്‍∙ കണ്ണൂരില്‍ ആർഎസ്എസ് പ്രവർത്തകന്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദ് (24) വെട്ടേറ്റു മരിച്ചു. പേരാവൂർ ഗവ. ഐടിഐ വിദ്യാർഥിയും ആർഎസ്എസ് പ്രവർത്തകനുമാണ്. ബൈക്കിൽ വന്ന ശ്യാമപ്രസാദിനെ പിൻതുടർന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത് .
തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടി.
പിന്നീട് കാറിൽ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു. സംഭവത്തില്‍ 4 പേര്‍ പിടിയിലായിട്ടുണ്ട് . ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് സംശയിക്കുന്നത് .
കൊലപാതകത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ജില്ലയിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തലശ്ശേരി– കൊട്ടിയൂർ റോഡിൽ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളർത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്.
പൊലീസ് അന്വേഷണം ആരംഭിച്ചു.