Advertisment

താന്‍ രണ്ട് യുവാക്കളോടൊപ്പം അനാശാസ്യത്തിൽ ഏർപ്പെടുന്നത് മകള്‍ അമ്മയോട്‌ പറഞ്ഞിരുന്നു, അക്കാര്യം പറഞ്ഞ് അമ്മ ശകാരിച്ചു; നാട്ടുകാരോടും തന്നേക്കുറിച്ച് മോശം പറഞ്ഞു; ഇതോടെ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു ;സൗമ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്‌

New Update

തലശേരി: മണിക്കൂറുകള്‍ നീണ്ടു നിന്ന ആകാംക്ഷക്ക് വിരാമമിട്ടു കൊണ്ട് സൗമ്യ ആദ്യം മനസ് തുറന്നത് ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ മുന്നില്‍. സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. മഫ്തിയില്‍ നില്‍ക്കുന്ന എഎസ്പി ചൈത്ര തെരേസ ജോണിന്‍റെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടവും. പിന്നെ വിതുമ്പിക്കൊണ്ടുള്ള ഒരു ഏറ്റു പറച്ചിലാണ് .

Advertisment

publive-image

സൗമ്യക്കൊപ്പം നിന്ന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് സഹതാപവും അനുകമ്പയും ഒന്നിച്ച് ചൊരിഞ്ഞു കൊണ്ട് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് ഒടുവില്‍ സൗമ്യ മനസ് തുറക്കാന്‍ തയാറായത്.” മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ’എന്ന ചോദ്യത്തിന് അതെയെന്ന ഉത്തരം കിട്ടിതോടെ അന്വേഷണ സംഘം ഉഷാറായി. മറ്റുള്ള ഉദ്യോഗസ്ഥര്‍ കൂടി സൗമ്യ പറയുന്നത് കേള്‍ക്കുന്നതില്‍ കുഴപ്പമില്ലല്ലോയെന്ന് പി.പി സദാനന്ദന്‍ ചോദിച്ചപ്പോള്‍ ആ ടീ ഷര്‍ട്ടുകാരനെ വിളിക്കൂ….എന്ന് സൗമ്യ പറഞ്ഞു.

അത് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. പ്രേമചന്ദ്രനെ വിളിക്കാനാണ് ഉദ്ദേശിച്ചതെന്ന് മനസിലായതോടെ അതുവരെ ഇടക്കിടെ റസ്റ്റ് ഹൗസിന് പുറത്ത് ഇറങ്ങി മാധ്യമ പ്രവര്‍ത്തകരോട് കാത്തിരിക്കൂ എന്ന് പറഞ്ഞു കൊണ്ടിരുന്ന സിഐ യും സൗമ്യയുടെ മുന്നിലെത്തി. തന്‍റെ മുന്നിലെത്തിയ സിഐയുടെ ഇരു കൈകളും മുറുകെ പിടിച്ച സൗമ്യ പൊട്ടിക്കരയുകയായിരുന്നു.

publive-image

പിന്നെ പതിനഞ്ച് മിനിറ്റു കൊണ്ട് മൂന്ന് മരണങ്ങളുടേയും കഥ സൗമ്യ പോലീസിന് വിവരിച്ച് നല്‍കി.ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നു.ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയത്. പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോയി. പതിനാറു വയസുകാരന്‍ താനുമായി ബന്ധപ്പെട്ടിരുന്നു. പത്ത് വര്‍ഷമായിട്ടും ആ ബന്ധം തുടരുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന്‍ വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്ത ശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടു പോയത്.

publive-image

അവിടെ നിന്നും കോഴിക്കോട് കൊണ്ടു പോകുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു.ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. താന്‍ രണ്ട് യുവാക്കളോടൊപ്പം അനാശാസ്യത്തിൽ ഏർപ്പെടുന്നത് കണ്ടത് മകള്‍ അമ്മയോടെ പറഞ്ഞിരുന്നു. അക്കാര്യം പറഞ്ഞ് അമ്മ ശകാരിച്ചു. നാട്ടുകാരോടും തന്നേക്കുറിച്ച് മോശം പറഞ്ഞു. ഇതോടെ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

publive-image

അമ്മക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി .ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ച് മരിച്ചു. എന്നിട്ടും ആരും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല അതു കൊണ്ടാണ് പിതാവിനേയും കൊല്ലാന്‍ ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്‍കിയത്. മാതാവിന് മീന്‍ കറിയിലാണ് വിഷം കൊടുത്തത്. മകള്‍ക്ക് ചോറിലും.

publive-image

തടസങ്ങളെല്ലാം നീക്കി കാമുകന്മാര്‍ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം.മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണം നടത്തിയതും വെള്ളം പരിശോധിക്കാനെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടു പോയതും സൗമ്യ മൊഴിയില്‍ പറയുന്നു.

Advertisment