പ്രസിദ്ധീകരണ
യോഗ്യമായ കവിതകളുടെ
ഒരു വൻശേഖരം തന്നെ
കിട്ടിയിട്ടുള്ളതിനാൽ
നിങ്ങളുടെ രചന
അടുത്ത ജന്മത്തിൽ
ഇത്രാംതീയ്യതിയേ
സാധ്യമാകൂയെന്ന്
എഡിറ്റർ മുട്ടാളന്റെ
വാറോല വന്നിട്ടുണ്ട്
പുനർജന്മത്തിൽ വിശ്വാസമില്ലാത്ത
ഞാനെന്റെ കവിത
അധികാരത്തിന്റെ
ഇടനാഴികളിൽ
ഊരനിരങ്ങികളായ
കവികുട്ടപ്പൻമാരുടെ പേരിൽ
ഇന്നലെ കിട്ടിയ കവിത
എന്ന പംക്തിയിൽ പെടുത്താമെന്ന
ഉറപ്പിന്മേൽ
സമ്മതപത്രം
ഒപ്പിട്ടു കൊടുത്തിട്ടുണ്ട്