Advertisment

കാശ്മീരിനെ നശിപ്പിച്ച ശേഷം ബി ജെ പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്ന് കെജ്‌രിവാള്‍; പി ഡി പി-ബി ജെ പി സഖ്യം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്ന് ഗുലാം നബി ആസാദ്

New Update

ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

Advertisment

publive-image

നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നിട്ടെന്ത് സംഭവിച്ചെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.അതേസമയം ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രാദേശിക പാര്‍ട്ടിയായ പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് ബി.ജെ.പി കാണിക്കുന്ന ഹിമാലയന്‍ മണ്ടത്തരമാണെന്ന തന്റെ വാദം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

ബി.ജെ.പി ജമ്മു കശ്മീരിനെ തകര്‍ത്തു.അവര്‍ അഴിമതിയില്‍ മൂടി നില്‍ക്കുകയാണ്. ബി.ജെ.പി ഇപ്പോള്‍ ഒഴിവു കഴിവു പറയുകയാണെന്നും കശ്മീരിലെ ജനങ്ങളുടെ ദുരിതം അവസാനിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷമാണ് കശ്മീരില്‍ പി.ഡി.പി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്. കശ്മീരില്‍ ഭീകരവാദവും അക്രമവും വര്‍ധിക്കുന്നതായും പൗരന്റെ മൗലികാവകാശം അപകടത്തിലാണെന്നും ആരോപിച്ചാണ് ബി.ജെ.പി. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്

Advertisment