Advertisment

മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവന. പോലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കില്‍ പി ജയരാജന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല - കെ സുധാകരന്‍

New Update

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് ദിവസം വേണ്ടിവന്നു. ആ പ്രതികരണം ഒരു മാമൂലാണ്. അതില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല - കെ സുധാകരന്‍ പറഞ്ഞു.

Advertisment

കാന്തപുരം ഉസ്താദിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നത്. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണ്. പോലീസിനെ പേടിച്ചാണ് നിരപരാധികള്‍ കീഴടങ്ങിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണ്.

publive-image

പോലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കില്‍ പി ജയരാജന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.  ഷുഹൈബ് വധത്തില്‍ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരി പി ജയരാന്റെ അടുത്ത ബന്ധുവാണ് - കെ സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ എസ്പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് നടത്തിയത്. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സിപിഎമ്മിനോട് ചായ്‌വുള്ള ആളാണെന്നും കെ സുധാകരന്‍ പറഞ്ഞു. രണ്ട് പ്രതികള്‍ പോലീസിന് മുന്‍പില്‍ കീഴടങ്ങിയെന്നതാണ് സത്യം. എന്നാല്‍ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പോലീസും സിപിഎമ്മും നടത്തുന്നത്. കീഴടങ്ങിയ പ്രതികള്‍ യഥാര്‍ഥ പ്രതികള്‍ അല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ടാണ് പ്രതികരിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, കണ്ണൂരിലെ അക്രമരാഷ്ടീയത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഉപവാസ സമരം 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് സുധാകരന്‍ അറിയിച്ചു.

Advertisment