Advertisment

കെ സുധാകരനെ അനുനയിപ്പിച്ചത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ ഓഫര്‍ ? കൊടിക്കുന്നിലിന്റെയും ഷാനവാസിന്റെയും നിരാശ സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുന്നതില്‍ ? 

New Update

തിരുവനന്തപുരം:  കിട്ടിയവര്‍ക്കും കേട്ടവര്‍ക്കും തൃപ്തിയില്ലാത്ത കെ പി സി സി ഭാരവാഹി ലിസ്റ്റാണ് പുറത്തുവന്നതെങ്കിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒരു പകലിനപ്പുറം കടക്കാതെ ഒതുക്കാന്‍ കഴിഞ്ഞത് സംസ്ഥാന ഘടകത്തിന്റെ വിജയമാണ്. ലിസ്റ്റില്‍ ആദ്യമായി പരസ്യമായ അതൃപ്തി അറിയിച്ചത് കെ സുധാകരനാണ്.

Advertisment

publive-image

പ്രസിഡന്റ്‌ സ്ഥാനം പ്രതീക്ഷിച്ചിരുന്നിടത്ത് വര്‍ക്കിംഗ് പ്രസിഡന്റാക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷിനും അതൃപ്തിയുണ്ട്. ബെന്നി ബഹന്നാന് പ്രസിഡന്റ്‌ സ്ഥാനമായിരുന്നു ലക്ഷ്യമെങ്കിലും അദ്ദേഹം യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം കൊണ്ട് തൃപ്തനായി.

publive-image

പ്രസിഡന്റ്‌ സ്ഥാനം കിട്ടാത്തതിനാല്‍ അതൃപ്തിയറിയിച്ച കെ സുധാകരനെ രാവിലെ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റിന് പിന്നീട് വര്‍ക്കിംഗ് ഇല്ലാത്ത സാക്ഷാല്‍ പ്രസിഡന്റ്‌ സ്ഥാനം ഓഫര്‍ നല്‍കിയാണ്‌ സുധാകരനെ അനുനയിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

publive-image

എന്തായാലും ഉച്ചയോടെ മാധ്യമങ്ങളെ കണ്ട സുധാകരന്‍ പിന്നീട് ആവേശത്തോടെയാണ് പ്രതികരിച്ചത്. പാര്‍ട്ടിക്ക് വേണ്ടി കളി തുടങ്ങുകയാണെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം.

publive-image

അതേസമയം, കൊടിക്കുന്നില്‍ സുരേഷിന്റെയും എം ഐ ഷാനവാസിന്റെയും പ്രധാന അതൃപ്തി ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിലാണ്. ഇവര്‍ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചുകൊണ്ടുള്ള പുനരധിവാസ പായ്ക്കേജായാണ് വര്‍ക്കിംഗ് പ്രസിഡന്റ്‌ സ്ഥാനം നല്‍കിയിരിക്കുന്നത്.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം ഉണ്ടായില്ലെങ്കില്‍ ആ പദവിയും നീളില്ല.

publive-image

Advertisment