Advertisment

ജീവനൊടുക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടില്‍ നിന്നും ബസ്‌കയറി ഇരുട്ടുകാനത്തെത്തി ; താഴ്ച്ചയുള്ള കൊക്ക കണ്ടപ്പോള്‍ ഇതു അനുയോജ്യമെന്ന് തീരുമാനിച്ചു ;അടിമാലിയിൽ ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update

ഇടുക്കി: ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. അടിമാലി ഇരുട്ടുകാനത്തിന് സമീപത്ത് ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശി കുമാർ (22) ആണ് കൊക്കയിൽ ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഇയാൾ ചാടിയ കൊക്കയ്ക്ക് സമീപം തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്ക് കണ്ടെത്തിയിരുന്നു. അതിനാൽ ഇയാൾ ബൈക്കിലാണ് എത്തിയതെന്ന് പോലീസ് ആദ്യം തെറ്റിദ്ധരിച്ചു. പിന്നീട് പോലീസിനോട് താൻ ബസിലാണ് എത്തിയതെന്ന് യുവാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്ത് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

publive-image

ഉച്ചയോടെ ഇരുട്ടുകാനത്ത് എത്തിയ യുവാവ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. അടിമാലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വടം കെട്ടി കൊക്കയുടെ താഴ്വാരയിലിറങ്ങിയാണ് യുവാവിനെ മുകളിലെത്തിച്ചത്. പാറക്കൂട്ടത്തിലേക്കാണ് വീണതെങ്കിലും യുവാവ് പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു.

കോയമ്പത്തൂരിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ തീരുമാനിച്ച് തമിഴ്നാട്ടില്‍ നിന്നും ബസ് കയറിയ യുവാവ് ഇരുട്ടുകാനത്തെത്തിയപ്പോള്‍ താഴ്ചയുള്ള കൊക്ക കാണുകയും സ്ഥലത്തിറങ്ങി പരിസരം വീക്ഷിച്ച ശേഷം താഴേയ്ക്ക് ചാടുകയുമായിരുന്നു.

Advertisment