കുമരനെല്ലൂർ: മൂന്ന് ദിവസം മുംബ് കാണാതായ കുമരനല്ലൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം പെരുമ്പിലാവില്‍ കിണറ്റില്‍ കണ്ടെത്തി.
പാലക്കാട് ജില്ലയില്‍ കുമരനല്ലൂര്‍ എഞ്ചിനീയര്‍ റോഡിൽ കോളോത്ത് പറമ്പില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീനാഥ് (24) നെയാണ് പെരുമ്പിലാവ് അല്‍സാക്കി ഹോട്ടലിന് പിറക് വശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പെരുമ്പിലാവില്‍ എത്തിയ ശ്രീനാഥിനെ കാണാതെയാവുന്നത്. ബാറില്‍ മദ്യപിച്ച് ചിലരുമായി തര്‍ക്കമുണ്ടായെന്നും പിന്നീട് കാണെതെയാവുകയും ചെയ്തു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ശ്രീനാഥിനെ കാണാനില്ലെന്ന് കാണിച്ച് കുന്ദംകുളം പോലീസിന് പരാതിയും നല്‍കിയിരുന്നു. യുവാവിന് വേണ്ടിയുള്ള അന്യേഷണം നടന്ന് കൊണ്ടിരിക്കെയാണ് ശെനിയാഴ്ച കാലത്ത് ഒമ്പത് മണിയോടെ പരിസരവാസികള്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം കുന്ദംകുളം എസ്ഐ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. എടപ്പാളില്‍ ഹോണ്ട ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച ശ്രീനാഥ്. മാതാവ് ജയന്തി സഹോദരങ്ങള്‍ ശ്രീജിത്ത് ശ്രീജേഷ് ശ്രീഷ്മ.