Advertisment

കെ.സി വേണുഗോപാലിന്റെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു, തെരുവ് നാടകത്തിനു നേരെ കല്ലേറ്; മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം

സക്കറിയ ബസാര്‍ വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് കത്തിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ആണെന്ന് കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം ആരോപിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc sUntitled.jpg

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്‌ളെക്‌സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്‌ളെക്‌സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചിരുന്നത്.

Advertisment

നഗരത്തിലെ സക്കറിയ ബസാറിലും ആലിശേരിയിലും സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചേ നശിപ്പിക്കപ്പെട്ടത്. സക്കറിയ ബസാര്‍ വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് കത്തിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ആണെന്ന് കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം ആരോപിച്ചു. 

മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. എ.എന്‍.പുരത്ത് ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് മുല്ലയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷോളി സിദ്ധകുമാര്‍ കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

തിങ്കളാഴ്ച്ച രാത്രി അമ്പലപ്പുഴ വളഞ്ഞവഴിയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരുവ് നാടകം സിപിഎം പ്രാദേശിക നേതാക്കള്‍ തടഞ്ഞതിനെതിരായും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.. വളഞ്ഞവഴിയില്‍ ഐഎന്‍ടിയുസി ഓഫീസിനു സമീപത്ത് സംഘടിപ്പിച്ച തെരുവു നാടകത്തിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

നിയമപരമായ എല്ലാ അനുമതികളോടും കൂടി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിപാടിക്ക് പോലീസിനെ നോക്കു കുത്തിയാക്കിക്കൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. അഭിപ്രായസര്‍വ്വേകള്‍ എല്ലാം കെ.സി.വേണുഗോപാലിന് വിജയം എന്ന് വിധി എഴുതിയതും കെസിയുടെ ജനപിന്തുണയും സിപിഎമ്മിനെ അക്രമത്തിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണെന്നും എ.എ.ഷുക്കൂര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്.

Advertisment