കൊച്ചി: തന്റെ മുന്നിൽ ഇരുന്നാണ് പി ജെ കുര്യൻ അനിൽ ആൻ്റണിയെ വിളിച്ചതെന്നും അദ്ദേഹത്തിന് വാർദ്ധക്യം കാരണമുള്ള ഓർമക്കുറവായിരിക്കുമെന്നും ദല്ലാൾ നന്ദകുമാർ. കർണാടകയിലെ അന്നത്തെ ആഭ്യന്തരമന്ത്രി ജോർജിൽ നിന്ന് പണം കിട്ടാനുണ്ട്, കിട്ടിയാൽ സെറ്റിലാക്കാം എന്ന് അനിൽ പറഞ്ഞു.
സെറ്റിൽമെൻ്റ് നടന്നില്ല. പിന്നെ പി ടി തോമസ് ഇടപെട്ടു. സെറ്റിൽമെൻ്റ് നടന്നു, തന്റെ പണം കിട്ടി. പി ജെ കുര്യനോട് താൻ തുക പറഞ്ഞു. എന്നാൽ കാര്യം എന്താണെന്ന് പറഞ്ഞില്ല. തന്റെ കയ്യിൽ നിന്ന് അനിൽ 25 ലക്ഷം രൂപ വാങ്ങി, അത് തിരികെ വാങ്ങി തരണമെന്ന് പി ജെ കുര്യനോട് ആവശ്യപ്പെട്ടുവെന്നും നന്ദകുമാർ പറഞ്ഞു.
ആൻ്റോ ആൻ്റണിയെയും ഐസക്കിനെയും ഒന്നും തനിക്കറിയില്ല. ബിജെപിയുടെ മറ്റൊരു ടെറർ സ്ഥാനാർഥി തന്റെ കയ്യിൽ നിന്ന് ഭൂമിയുടെ പേരിൽ 10 ലക്ഷം വാങ്ങിയെന്നും നന്ദകുമാർ പറഞ്ഞു. താൻ ഒരു പാർട്ടിക്കും വേണ്ടി ക്വട്ടേഷൻ എടുത്തിട്ടില്ല.
അനിൽ ആൻ്റണി നിഷേധിക്കട്ടെ. തന്റെ കോൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്തു. പ്രതിരോധ ഫയലുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി. ഇതൊന്നും വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു.