കട്ടപ്പന: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിൽ അവ്യക്തത തുടരുന്നു.
നേരത്തെ കുറ്റം സമ്മതിച്ച പ്രതി നിധീഷ് മൊഴിമാറ്റി പറയുന്നുവെന്ന് പൊലീസ്. കേസിൽ കൂടുതൽ വ്യക്തത വരുത്താൻ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിധീഷ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് നിധീഷ് കുറ്റം സമ്മതിച്ചത്.
മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉണ്ടായ വഴിത്തിരിവാണ് കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷണക്കേസില്‍ പിടിയിലായവരാണ് വിഷ്ണുവും നിധീഷും.
വിഷ്ണുവിന്റെ പിതാവ് എന്‍ ജി വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിധീഷ് പൊലീസിനോട് സമ്മതിച്ചു. വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.