Advertisment

വണ്ടിപ്പെരിയാർ കേസ്; കുട്ടിയ്ക്ക് നൽകാൻ മിഠായി വാങ്ങാറില്ലെന്ന വാദം കള്ളം’; മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നു, ഇതിന് മാത്രമാണ് കടയിൽ വന്നിരുന്നതെന്ന് കടയുടമ

New Update
vandiperiyar

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കോടതി സുപ്രധാന തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷി.

Advertisment

കുട്ടിയ്ക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ പറഞ്ഞു. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ. മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ പറയുന്നു.

അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു.

കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെ വിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിച്ചു.

Advertisment