Advertisment

കടുത്ത വേനലിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി ജല അതോറിറ്റി സ്തംഭനത്തിലേക്ക്.ജല അതോറിറ്റി  കരാറുകാർക്ക് നൽകാനുള്ളത് 3500 കോടിയിലധികം രൂപ. ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണമായി സ്തംഭിക്കുമെന്ന് കരാറുകാർ.

New Update
1935876-untitled-1.jpeg

കോട്ടയം:സാമ്പത്തിക പ്രതിസന്ധി മൂലം കേരള ജല അതോറിറ്റി സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കരാറുകാർ. പണം ഇല്ലാത്തതിനാൽ

അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണമായി സ്തംഭിക്കും.

Advertisment

വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശിക 2982.96 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 3500 കോടിയിലധികമാണ്.

അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ഇതോടെ ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നത് പതിവാണ്.

ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി നൽകാനുള്ളത്. പുതിയ ടെണ്ടറുകൾ 2018 ലെ നിരക്കുകളിലാണ് തയ്യാറാക്കപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ച് മാർച്ചിനു ശേഷം കരാറുകാർ പുതിയ കരാറുകളിൽ ഏർപ്പെടാതെ വന്നതോടെ അറ്റകുറ്റപണികൾ സംസ്ഥാന വ്യാപകമായി മുടങ്ങുന്ന അവസ്ഥയാണ്.

എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 44714 കോടിയുടെ പദ്ധതിയ്ക്കായി  കേന്ദ്രസർക്കാർ 4635 കോടിയും സംസ്ഥാന സർക്കാർ 4376കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി 35810 കോടി കൂടിയെങ്കിലും ചെലവഴിച്ചാൽ മാത്രമേ പദ്ധതി പൂർത്തിക്കാൻ കഴിയു.

പദ്ധതിയുടെ കാലാവധി 31-3-2024 - ൽ അവസാനിച്ചതാണ്. ഒരു വർഷം കൂടി നീട്ടി നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര അതുമതി ഇതുവരെയും ലഭിച്ചിട്ടില്ല. മൂന്നു വർഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17500 കോടിയോളം കണ്ടെത്തുകയും ചെയ്താൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ.

2024-25 ലെ സംസ്ഥാന ബജറ്റിൽ കേവലം 550 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ബാക്കി തുക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കണം.

പദ്ധതി നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇപ്പോഴുള്ളവൻ കുടിശ്ശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ജൽ ജീവൻ പദ്ധതി പ്രവർത്തികളും മേയ് അവസാനത്തോടു കൂടി സ്തംഭിക്കും.

അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് മേയ് 29-ന് കരാറുകാർ തിരുവനന്തപുരം വാട്ടർ അതോരിറ്റി കാര്യാലയത്തിൽ നിന്നും സെക്രട്ടറിയേറ്റാലേയ്ക്കും ഏജീസ് ഓഫീസിലേയ്ക്കും മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന്  കേരളാ ഗവ. കോൺടാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, കേരളാ വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ കുഞ്ഞുമാത്യൂ, ട്രഷറർ ശ്രീജിത്ത് ലാൽ , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബു തോമസ്, ലാൽ ശങ്കർ എന്നിവർ അറിയിച്ചു.

Advertisment