Advertisment

മഴക്കാലത്തിനു മുൻപെങ്കിലും കരക്കെത്തിക്കുമോ,  കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കരയ്ക്ക് കയറ്റാതെ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ. യന്ത്രങ്ങൾ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ളത്. മഴ പെയ്ത് ചെളിയിൽ പുതഞ്ഞാൽ കെട്ടിവലിച്ചു പോലും കയറ്റാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് കർഷകർ.

New Update
48ad2f82-1704-4add-8ee0-d5fd14763a05.jpeg

കോട്ടയം: മഴക്കാലത്തിനു മുൻപെങ്കിലും കരക്കെത്തിക്കുമോ,  

കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കരയ്ക്ക് കയറ്റാതെ ജില്ലാ പഞ്ചായത്തിന്‍റെ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ. ഇപ്പോൾ തന്നെ ചെളിക്കുണ്ടിൽ കിടക്കുന്ന യന്ത്രങ്ങൾ ഇനിയും മഴ പെയ്താൽ കരക്ക് കയറ്റുക ബുദ്ധിമുട്ടാകും.

പനച്ചിക്കാട് പഞ്ചായത്തിൽ ആറാം വാർഡിൽ മേമന പാടശേഖരത്തിലാണ് രണ്ട് യന്ത്രങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുന്നത്. ഒരാഴ്ച മുൻപാണ് ഈ പാടത്ത് ചെളിയിൽ പുതഞ്ഞത് മൂലം ബാക്കി ഭാഗം കൊയ്ത്ത് നടത്താതെ നിർത്തിവച്ചത്. തുടർന്ന് യന്ത്രങ്ങൾ പാടത്തുനിന്നു കരക്ക് കയറ്റാതെ പാടത്ത് തന്നെ ഇടുകയായിരുന്നു.

ചെളിയിൽ പുതഞ്ഞാൽ കെട്ടിവലിച്ചു പോലും കയറാനാകാത്ത സ്ഥലത്ത് കിടക്കുന്ന യന്ത്രങ്ങൾ അടുത്ത മഴക്ക് മുൻപെങ്കിലും കരക്ക് കയറ്റിയില്ലെങ്കിൽ പിന്നീട് വെള്ളത്തിൽ തന്നെ യന്ത്രം കിടക്കേണ്ടി വരുമെന്ന്  കർഷകർ പറയുന്നു.

Advertisment