പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്നും 6.9 കിലോ കഞ്ചാവ് പിടിച്ചെടുത്തു. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റഫോമിലുള്ള ശൗചാലയത്തിന് സമീപത്തുള്ള യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിലായി സംശയാസ്പദമായ രീതിയിൽ കണ്ട ഉടമസ്ഥനില്ലാത്ത ഒരു ബാഗിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തുടർന്ന് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കഞ്ചാവ് കണ്ടു കെട്ടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കണ്ടുകെട്ടിയ കഞ്ചാവിന് വിപണിയിൽ 3 ലക്ഷതിലധികം രൂപ വില വരും. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ. കേശവദാസ് ,
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ എ.ജിജി പോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രമണ്യൻ, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ അബ്‌ദുൾ സത്താർ.പി.പി, എക്സൈസ് പ്രിവെന്റിവ് ഓഫീസർമാരായ ശ്രീജിത്ത്, രതീഷ്, സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് , എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവരാണുണ്ടായിരുന്നത്.