Advertisment

കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് വി ഡി സതീശന്‍

ആര് എതിര്‍ത്താലും അവരുടെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയും. തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്ന ആളുടെ തലയാണ് പരിശോധിക്കേണ്ടത്.' വി ഡി സതീശന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vd satheesan 8Untitled.jpg

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Advertisment

കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്.

രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

'എന്‍റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവ കേരളസദസ്സിന്റെ സമയത്ത് സമനില തെറ്റിയെന്ന് ഒന്‍പത് തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്. ആര് എതിര്‍ത്താലും അവരുടെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയും. തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്ന ആളുടെ തലയാണ് പരിശോധിക്കേണ്ടത്.' വി ഡി സതീശന്‍ പറഞ്ഞു.

പൗരത്വനിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും പറഞ്ഞു. എന്നിട്ടും ഇതേ കാര്യത്തില്‍ മുഖ്യമന്ത്രി നുണ പറയുകയാണ്. മുസ്ലിം വോട്ട് കിട്ടാനുള്ള ശ്രമമാണ് നിരന്തരം നടക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ നടത്തിയത് ആരാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

Advertisment