മലപ്പുറത്ത് തിയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ മുന്‍ ഗള്‍ഫ് മലയാളി മൊയ്തീൻ കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം അമ്മയുടെ അറിവോടെയെന്നു സൂചന.
അതിനാല്‍ നിയമോപദേശം തേടിയ ശേഷം പീഡനത്തിനു കൂട്ടുനിന്നതിനു ബാലികയുടെ അമ്മയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
തീയേറ്ററിൽ പീഡനത്തിന് ഇരയായ ബാലികയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു. തിയേറ്ററിൽ ബാലിക ലൈംഗിക അതിക്രമത്തിനിരയായത് അമ്മയുടെ അറിവോടെ തന്നെയെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത് .
പ്രതിയുടെ ഒപ്പം തിയേറ്ററിൽ ഉണ്ടായിരുന്ന സ്ത്രീ 40 വയസ്സോളം പ്രായം തോന്നുന്ന ആളായിരുന്നു . ഇത് പെൺകുട്ടിയുടെ അമ്മയാണെന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരീകരിച്ചത്.
സംഭവത്തിൽ പിടിയിലായ മൊയ്തീൻ കുട്ടി പ്രവാസജീവിതത്തിന് ശേഷം മടങ്ങിവന്ന് തൃത്താലയിൽ സ്വന്തമായി ജ്വലറി ഉള്‍പ്പെടെ നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന ആളാണ്. പതിവായി ബെൻസ് കാറിലാണ് സഞ്ചാരം. പ്രവാസ ജീവിതം കഴിഞ്ഞെത്തിയതോടെ നാട്ടിലെ യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു .
തൃത്താല സ്വദേശി മൊയ്തീൻകുട്ടി സിനിമാതിയേറ്ററിൽ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മലപ്പുറത്തെ തിയേറ്ററിൽ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രിൽ 26ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.
സംഭവം ഇന്ന് വലിയ വാർത്തയായ പശ്ചാത്തലത്തിൽ പൊലീസ് കേസെടുക്കുകയും തുടർന്ന് പ്രതിയെ അറസ്ററ് ചെയ്യുകയുമായിരുന്നു.കേസ എടുക്കാതെ പരാതി പൂഴ്‌ത്തുകയും കേസ് എടുക്കാതിരിക്കുകയും ചെയ്ത ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ സസ്‌പെൻഡ് ചെയ്തു.എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന്‌ഐജിയുടെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ.
ഏപ്രിൽ 18നാണ് കേരളത്തെ തന്നെ നാണം കെടുത്തുന്ന സംഭവം നടന്നത്. തൊട്ടടുത്തിരുന്ന ഇഷ്ടക്കാരിയേയും കുഞ്ഞിനേയും പ്രതി തലോടുന്ന ദൃശ്യങ്ങളാണ് തിയേറ്ററുകാർ പൊലീസിൽ ഏൽപിച്ചത്.