ലോകം മുഴുവന്‍ സിനിമയിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളെ പറ്റി മീറ്റ് ടു ക്യാമ്പയിനില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അര്‍ബുദ ചികിത്സയുടെ ഭാഗമായുള്ള ഓപ്പറേഷനിടയില്‍ നേരിട്ട അനുഭവം തുറന്നു പറയുകയാണ് നടി മമ്ത മോഹന്‍ദാസ്.
വർഷങ്ങൾക്ക് മുൻപ് ചികിത്സയുടെ ഭാഗമായി നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ നടി മംമ്ത തുറന്നടിച്ചത്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത.
ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ മംമ്തയെ പൂര്‍ണ നഗ്‌നയാക്കി.
അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി. മംമ്ത ഓര്‍ക്കുന്നു. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല.
കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും? പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചതായും നടി പറയുന്നു. രോഗത്തെ നേര്‍ക്കുനേര്‍ നിന്ന് പുഞ്ചിരിയോടെ നേരിട്ട സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മമ്ത .