Advertisment

175 കോടി ഡോസ് വാക്സിൻ കുത്തിവച്ച ശേഷം, ഗുരുതര പാർശ്വഫലം കണ്ടെത്തി പിൻവലിച്ചു ! കോവിഡ് കാലത്ത് കൊവിഷീൽഡ് എടുത്തവരുടെ സ്ഥിതി എന്താവും. നിന്ന നിൽപ്പിൽ കുഴഞ്ഞു വീണുള്ള മരണങ്ങളുടെ കാരണം ഇപ്പോഴാണ് അറിയുന്നത്. തങ്ങളുടെ വാക്സിൻ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാമെന്ന് കൊവിഷീൽഡ് കമ്പനി. മരുന്നു പരീക്ഷണം പൂർത്തിയാവും മുൻപ് വാക്സിൻ കുത്തിവച്ചതിന്റെ ദുരന്തം പേറി കോടിക്കണക്കിന് ഇന്ത്യക്കാർ

ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമായേക്കുമെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് കോവിഷീൽഡ് കൊവിഡ് വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനി ആസ്ട്രാസെനേക നടപടിയെടുത്തത്. വാണിജ്യ കാരണങ്ങളാണ് വാക്സിൻ പിൻവലിക്കലിന് കാരണമായി കമ്പനി പറയുന്നത്.  

New Update
cociahield vaccine

ഡൽഹി: കോവിഡ് കാലത്ത് സർക്കാർ ജനങ്ങളെ നിർബന്ധിച്ച് എടുപ്പിച്ച കൊവിഷീൽഡ് വാക്സിൻ കുത്തിവയ്ക്ക് ഇപ്പോൾ അതീവ ഗുരുതര ആരോഗ്യ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ 175കോടി ഡോസ് കൊവിഷീൽഡ് വാക്സിനാണ് കുത്തിവച്ചത്. ഗുരുതര പാർശ്വഫലം കണ്ടെത്തി വാക്സിൻ പിൻവലിച്ചതോടെ കുത്തിവയ്പ്പ് എടുത്തവരെല്ലാം കടുത്ത ആശങ്കയിലാണ്. കോവിഡ് കാലത്ത് നല്ല ആരോഗ്യമുള്ളവരും ജിംനേഷ്യങ്ങളിൽ വ്യായാമം ചെയ്യുന്നവരുമെല്ലാം കുഴഞ്ഞു വീണ് മരിക്കുന്നത് പതിവായിരുന്നു. ഇപ്പോഴാണ് അത്തരം മരണങ്ങളുടെയെല്ലാം കാരണം വ്യക്തമാവുന്നത്.

Advertisment

ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമായേക്കുമെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് കോവിഷീൽഡ് കൊവിഡ് വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനി ആസ്ട്രാസെനേക നടപടിയെടുത്തത്. വാണിജ്യ കാരണങ്ങളാണ് വാക്സിൻ പിൻവലിക്കലിന് കാരണമായി കമ്പനി പറയുന്നത്.

തീരുമാനം യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നു. കോടതി വ്യവഹാരങ്ങൾക്കും, വെളിപ്പെടുത്തലുകൾക്കും വാക്സിൻ പിൻവലിക്കുമായി ബന്ധമില്ലെന്നാണ് ആസ്ട്രാസെനേക പറയുന്നത്. വാക്സിന് ഡിമാൻഡ് കുറഞ്ഞതും, പുതിയ വേരിയന്റുകളെ തടയാൻ ഫലപ്രദമായ അപ്ഡേറ്റഡ് വാക്സിനുകൾ വിപണിയിലെത്തിയതുമാണ് കാരണമെന്നും വ്യക്തമാക്കി. ഇന്ത്യൻ മാർക്കറ്റിൽ നിന്നും കൊവിഷീൽഡ് പിൻവലിക്കാൻ നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.


മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് അപൂർവ്വമായി വാക്‌സിൻ കാരണമാകാമെന്ന് ആസ്ട്രാസെനേക യു.കെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ്  എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ അപൂർവ്വമായി സാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി.  


ഇന്ത്യയിൽ 2021 ഡിസംബറിൽ കൊവിഷീൽഡ് ഉത്പാദനം നിർത്തിയെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിശദീകരണം. ലോകത്താകമാനം ദശലക്ഷകണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ വാക്സിന് സാധിച്ചു. അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് പാക്കേജിംഗിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

വൈറസിന്റെ പുതിയ വേരിയന്റുകൾ വന്നപ്പോൾ വാക്സിന്റെ ഡിമാൻഡ് ഇടിഞ്ഞു. അതിനാൽ ഉത്പാദനം നിർത്തിയെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. കൊവിഡ് ഉയർത്തിയ വെല്ലുവിളി സർക്കാരുകളുമായി ചേർന്ന് നേരിട്ടുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കൊവിഷീൽഡിന്റെ 175 കോടി ഡോസ് ഉപയോഗിച്ചുവെന്നാണ് കണക്കുകൾ.

രണ്ടുവർഷമായി ഒരു കമ്പനിയുടെയും കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ വാങ്ങിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത സമയങ്ങളിൽ വാങ്ങാനും നീക്കമില്ല. അതേസമയം, കൊവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരടങ്ങിയ സമിതി രൂപീകരിക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്.


കുത്തിവയ്പ്പെടുത്തതുകാരണം മരിച്ചവരുടെ കുടുംബത്തിനും പാർശ്വഫലങ്ങൾക്ക് ഇരയായവർക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരനായ അഡ്വ. വിശാൽ തിവാരിയുടെ ആവശ്യം. 


കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന കമ്പനിയുടെ വെളിപ്പെടുത്തൽ ഇന്ത്യയെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുകയാണ്. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്ന് മരുന്നുനിർമ്മാണ കമ്പനി യു.കെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.  

കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചത്. പല പേരുകളിൽ ആഗോളതലത്തിൽ ഈ വാക്‌സിൻ ഉപയോഗിച്ചു. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്കായിരുന്നു രാജ്യത്ത് ആസ്ട്രാസെനേകയുടെ കൊവിഡ് വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ്.  

കൊവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആശങ്കകൾ കേന്ദ്രസർക്കാർ പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്. ഇന്ത്യയിലും ഇത്തരത്തിൽ ഗുരുതര പാർശ്വഫലങ്ങൾ കാരണം മരണങ്ങൾ നടന്നിട്ടുണ്ടോയെന്ന ഭീതി ഉയർന്നിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ഈ വാക്സിൻ വിലക്കിയിരുന്നതാണെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.

Advertisment