ഡല്‍ഹി: തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ. കർഷകർക്ക് എന്ത് സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. ഡൽഹി ചലോ മാർച്ച് താൽകാലികമായി നിർത്തിവെച്ചതായി കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധം തുടരുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻ്റെ മരണത്തിൽ അനുശോചിച്ച് ശനിയാഴ്ച പ്രതിഷേധ സ്ഥലത്ത് കർഷകർ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചിരുന്നു.