Advertisment

കൻവാർ ക്യാമ്പ് ടെൻഡറിലെ ക്രമക്കേടിൽ മൂന്ന് ഡൽഹി ഉദ്യോഗസ്ഥർക്കെതിരെ നടപടി

New Update
gov

ഡൽഹി: 2022ൽ കൻവാരികൾക്കായി ടെന്റുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ച് ഡൽഹി സർക്കാരിന്റെ റവന്യൂ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന.

Advertisment

എസ്ഡിഎം (എച്ച്ക്യു) ആർആർ സിംഗ്, സെക്ഷൻ ഓഫീസർ സഞ്ജയ് കുമാർ മദൻ, ജൂനിയർ അസിസ്റ്റന്റ് അനുരാഗ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ തലസ്ഥാനത്തെ കൻവാർ ക്യാമ്പുകൾക്കായി 23.40 കോടി രൂപയുടെ ടെന്റേജ് വർക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഉത്തരവ്. 

കൻവാർ ക്യാമ്പുകൾക്കുള്ള ടെന്റേജ് ജോലികൾ ഏൽപ്പിക്കാൻ ഉദ്യോഗസ്ഥർ ഉചിതമായ നടപടിക്രമങ്ങൾ ഒഴിവാക്കിയെന്ന് കാണിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാർ ഒരു വസ്തുതാ റിപ്പോർട്ട് നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ കെയർടേക്കിംഗ് ബ്രാഞ്ചിലെ ക്രമക്കേട് സംബന്ധിച്ച് 2022 ജൂലൈ 19ന് ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടേറിയറ്റിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിക്ക് ഉത്തരവിട്ടത്.

പരാതി ലഭിച്ചയുടൻ ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടേറിയറ്റ് ചീഫ് സെക്രട്ടറിയോട് വിഷയത്തിന്റെ വസ്തുതാ വിവരണം ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലേലക്കാർക്ക് നൽകിയ കരാറുകളിൽ അർഹമായ അംഗീകാരം ലഭിക്കാതെ മാറ്റം വരുത്തിയെന്നും അതുവഴി സർക്കാർ ട്രഷറിക്ക് നഷ്ടമുണ്ടാക്കിയത് ഉൾ‍പ്പെടെ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണ് റിപ്പോർട്ടിൽ പറഞ്ഞത്.

വിജിലൻസ് ഡയറക്ടറേറ്റ് ആവശ്യമായ പരിശോധനകൾ ആരംഭിക്കുകയും വെണ്ടർമാരുടെ ബില്ലുകൾ സമർപ്പിക്കുന്നത് വരെ പണമടയ്ക്കൽ നടപടികൾ നിർത്തിവെക്കുകയും ചെയ്യുന്നതിനാൽ വിഷയം ഇപ്പോൾ സൂക്ഷ്മപരിശോധനയിലാണ്.

എന്നാൽ ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് എഎപിയുടെ പ്രതികരണം. എന്നാൽ ഉൾപ്പെട്ടവർക്കെതിരെ ഏറ്റവും കർശനമായ നടപടികൾ സ്വീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും എഎപി പറഞ്ഞു.

 "ഡൽഹി സർക്കാരിന് നിലവിൽ അത്തരത്തിലുള്ള ഒരു കേസിനെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും, അത് തെളിയിക്കപ്പെടുകയാണെങ്കിൽ, ഉൾപ്പെട്ടവർക്കെതിരെ ഏറ്റവും കർശനമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," പ്രസ്താവനയിൽ പറയുന്നു.

Advertisment