ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നാലാം തവണയും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യാനായി ഹാജരാവാനാണ് ഇഡിയുടെ നിര്‍ദേശം.
ജനുവരി 18ന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മൂന്ന് തവണ ഹാജരാവാന്‍ നിര്‍ദേശിച്ചപ്പോഴും കെജ്രിവാള്‍ എത്തിയിരുന്നില്ല.
മദ്യനയ അഴിമതി കേസിൽ നിരവധി എഎപി നേതാക്കള്‍ ഇപ്പോൾ ജയിലിൽ കഴിയുന്നുണ്ട്. കെജ്‌രിവാളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് എഎപിയിലെ പല മന്ത്രിമാരും ഇപ്പോഴും കരുതുന്നത്.
ജനുവരി മൂന്നിനായിരുന്നു ഇതിന് മുൻപ് കെജ്‌രിവാളിനോട് ഇഡി ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് സമന്‍സ് അയച്ചത് നിയമവിരുദ്ധമായിട്ടാണെന്നും, അറസ്റ്റ് ചെയ്യുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും അന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു.