ഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയെ തടഞ്ഞ് അസം പോലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രാവ സന്ദർശിക്കാൻ തന്നെ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥനോട് തന്നെ തടഞ്ഞതിന്റെ കാരണം ചോദിക്കുന്നതും കാണാം.
സംസ്ഥാനത്തെ നാഗോൺ ജില്ലയിലെ ബോർഡോവ സത്രം സന്ദർശിക്കാനിരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
"ജനുവരി 22ന് രാവിലെ 7 മണിക്ക് അവിടെ വരുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യാമെന്നും ഞങ്ങളോട് പറഞ്ഞു. എന്നാൽ അവിടെ വരാൻ തടസ്സമുണ്ടെന്ന് ഇന്നലെയാണ് അറിയിക്കുന്നത്" കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
"ഇത് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദമാണ്. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതിനാൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം അവിടെ പോകുന്നത് വളരെ ബുദ്ധിമുട്ടാണ്" മുതിർന്ന കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.