ബുധനാഴ്ച ഒരു ദിവസം നടത്തിയ പരിശോധനകളിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് നാലുകോടിയുടെ സ്വർണം. എട്ടുകിലോ തൂക്കം വരുന്ന സ്വർണവും ലക്ഷങ്ങൾ വിലയുള്ള അഞ്ചു ഐഫോണുകളുമാണ് പിടികൂടിയത്.
എട്ടു വ്യത്യസ്ത കേസുകളിലാണ് കസ്റ്റംസിന്റെ വേട്ട. മുംബൈ കസ്റ്റംസ് സോൺ-3 ആണ് പരിശോധനകൾ നടത്തിയത്. എയർപോർട്ട് കമ്മിഷണറേറ്റ് നൽകുന്ന വിവരം അനുസരിച്ച് ഹാൻഡ് ബാഗിലും തുണിയിലും ക്രോക്കറി ബോക്സിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
നേരത്തെയും 4.09 കോടി വിലയുള്ള 7.64 കിലോ സ്വർണം മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. മൊബൈൽ കമ്പനിയിലെ ഒരു സ്റ്റാഫാണ് സ്വർണവുമായി പിടിയിലായത്. ചെക്ക് ഇൻ ബാഗ്, ബൈസൈക്കിൾ, എയർ ക്രാഫ്റ്റ് സീറ്റ്, കോർണർ പൈപ്പിംഗ് ബാഗ് എന്നിവയിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.