Advertisment

കുളത്തിന് സമീപം 12 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന സഹോദരന്മാർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
kerala police1

മുംബൈ: കുളത്തിന് സമീപം 12 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് സഹോദരന്മാർ അറസ്റ്റിൽ. കൊലക്കുറ്റം ചുമത്തിയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

നവി മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് 12-കാരനെ കാണാതായത്. പ്രതികളിൽ ഒരാൾ താക്കൂർപാഡ മേഖലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിക്രമത്തിനെതിരെ കുട്ടി പ്രതികരിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. 

കൊലപാതകത്തെതുടർന്ന് മൃതദേഹം സംസ്കരിക്കാൻ സഹോദരൻ സഹായിച്ചുവെന്നാണ് പോലീസ് പറയുന്നത്. നവി മുംബൈയിലെ തലോജയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ കുളത്തിലാണ് കൈകൾ ബന്ധിച്ച് തലയ്ക്ക് മുറിവേറ്റ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 25 ന് വീട്ടിൽ നിന്ന് കളിക്കാൻ ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു, തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. റംസാൻ മുഹമ്മദ് കുദ്ദൂസ് ഷെയ്ഖ് (20), ഇയാളുടെ സഹോദരൻ ആസാദ് മുഹമ്മദ് കുദ്ദൂസ് ഷെയ്ഖ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

"സഹോദരന്മാരിലൊരാളായ റംസാൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു, പക്ഷേ കുട്ടി എതിർത്തു. ഇതോടെ കുട്ടിയുടെ തലയിൽ കല്ലുകൊണ്ട് ഇടിയ്ക്കുകയും തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു." പത്രക്കുറിപ്പിൽ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Advertisment