ദില്ലി: റഫാൽ ഇടപാടിൽ ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി . യു.പി.എ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കിൽ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ൽ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്ന് ആന്‍റണി ചോദിച്ചു .
റഫാൽ ഇടപാടിൽ രാജ്യസുരക്ഷയിലും രാജ്യതാല്‍പര്യത്തിലും കേന്ദ്ര സ്ര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തെന്നും ആന്റണി ദില്ലിയിൽ ആരോപിച്ചു. ബി.ജെ.പിക്ക് ഭൂരിപക്ഷുള്ള ജെ.പി.സി യു.പി.എ കാലത്തെ ഫയലുകളും ബി.ജെ.പി കാലത്തെ ഫയലുകളും പരിശോധിക്കട്ടെ .
ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തെ ഭയക്കുന്നതിനര്‍ഥം അവര്‍ക്ക് ചിലത് ഒളിക്കാനുണ്ടെന്നാണെന്നും ആന്റണി പറഞ്ഞു.