Advertisment

'എന്റെ മുന്‍ കാമുകന്‍മാരില്‍ ഒട്ടുമിക്കവരോടും ഞാന്‍ ഇന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. അവരുടെ ഭാര്യമാരുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്'; വെളിപ്പെടുത്തലുമായി നടി ഷക്കീല

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സിനിമാ ലോകത്ത് തൊണ്ണൂറുകളുടെ സമയത്ത് യുവപ്രേക്ഷകരുടെ മനസ്സിൽ തരംഗം സൃഷ്ടിച്ച താരറാണിയാണ് ഷക്കീല. ആ കാലഘട്ടങ്ങളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമ്പോഴും ഷക്കീല ചിത്രങ്ങള്‍ ഏറ്റവും കൂടുതൽ വിജയം നേടി. ഇപ്പോൾ സിനിമാ തിരക്കുകള്‍ നിന്നും എല്ലാം ഒഴിഞ്ഞ് ചെന്നൈയില്‍ ഏറെ സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ഷക്കീല.

തനിക്ക് വലിയ തുണയായി ഒരു മകളുണ്ടെന്ന് ഷക്കീല കുറച്ചു നാളുകൾക്ക് മുൻപത്തെ ടെലിവിഷന്‍ ഷോയില്‍ തുറന്ന് പറഞ്ഞിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. നടിയുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള ഏറ്റവും ശക്തമായ കരുത്ത് നല്‍കിയതെന്നും ഷക്കീല വൃക്തമാക്കി.

എ പടം ചെയ്യുമ്പോള്‍ നല്ല കാശ് കിട്ടുന്നതിനാല്‍ തന്നെ തന്‍രെ അമ്മയാണ് അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ പ്രേരിപ്പിച്ചതെന്നും കിന്നാരത്തുമ്പികള്‍ എന്ന സിനിമയുടെ കഥ കേട്ടപ്പോല്‍ തന്നെ ഞാന്‍ കഥ പറയാനെത്തിയവരെ ഓടിച്ചുവെന്നും ആ സമയത്ത് തന്‍രെ അച്ചന്‍ മരിച്ച് വെറും എട്ട് മാസങ്ങളായിട്ടേ ഉണ്ടായിരുന്നുള്ളുവെന്നും സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചപ്പോഴാണ് ആ ചിത്രം തന്നെ തേടി എത്തിയതെന്നും അത് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അമ്മ വളരെ ശകാരിച്ചുവെന്നും ഷക്കീല മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മൈല്‍ സ്റ്റോണ്‍ മെക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഴിഞ്ഞ കാര്യങ്ങള്‍ തുറന്നു പറയുകയാണ്. കേരളത്തോടാണ് തനിക്കെപ്പോഴും നന്ദിയുള്ളത്. എനിക്ക് നടി എന്ന പേരും പ്രശ്‌സ്തിയും തന്നത് മലയാളത്തില്‍ നിന്നാണ്. ജനിച്ചതും വളര്‍ന്നതും തമിഴ് നാട്ടിലാണെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടതുമെല്ലാം എനിക്ക് കേരളത്തില്‍ നിന്നാണ് ലഭിച്ചത്.

തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. എനിക്ക് ധാരാളം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രണയ പരാജയങ്ങളും ധാരാളമുണ്ട്. പ്രണയങ്ങള്‍ പരാജയപ്പെട്ടതിന് കാരണം പലതുണ്ട്. എന്റെ മുന്‍ കാമുകന്‍മാരില്‍ ഒട്ടുമിക്കവരോടും ഞാന്‍ ഇന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. അവരുടെ ഭാര്യമാരുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്. ഒരു സമയം ഒരു പ്രണയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

Advertisment