Advertisment

നിജ്ജാര്‍ വധം; വിദേശ സര്‍ക്കാരിന്റെ പങ്കിന് വ്യക്തമായ സൂചനയുണ്ടെന്ന് കനേഡിയന്‍ സിഖ് എംപി

വാന്‍കൂവര്‍ സണ്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് ഫെഡറല്‍ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകളില്‍ നടപടിയെടുക്കുന്നതില്‍ ട്രൂഡോയുടെ സര്‍ക്കാര്‍ അറിഞ്ഞോ അശ്രദ്ധമൂലമോ പരാജയപ്പെട്ടുവെന്നാണ് മുന്‍ ഗവര്‍ണര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

New Update
canada sikh mp.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാരിന് പങ്കുണ്ടെന്നതിന്റെ വ്യക്തമായ സൂചനയുണ്ടെന്ന് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്. കനേഡിയന്‍ ഭരണകക്ഷിയുടെ സഖ്യകക്ഷിയാണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി.

Advertisment

'പ്രധാനമന്ത്രി പരസ്യമായി പങ്കുവെച്ചതുപോലെ, കനേഡിയന്‍ പൗരന്‍ കനേഡിയന്‍ മണ്ണില്‍ കൊല്ലപ്പെട്ടതില്‍ ഒരു വിദേശ സര്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കനേഡിയന്‍ ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്' എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് ഒട്ടാവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കനേഡിയന്‍ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെയും ലോവര്‍ ഹൗസിലെയും നാലാമത്തെ വലിയ കക്ഷിയാണ് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. 

ഇന്ത്യയ്ക്കെതിരെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ള കാര്യമാണെന്ന് വിശേഷിപ്പിച്ച സിംഗ്, ലഭിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും പറഞ്ഞു.

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ കനേഡിയന്‍ സര്‍ക്കാരിനോട് സമഗ്രമായ അന്വേഷണം വേണമെന്ന് ഞങ്ങള്‍ വശ്യപ്പെടുന്നത്' എന്‍ഡിപി നേതാവ് പറഞ്ഞു. ഇന്ത്യയുടെ സഹകരണത്തിനുളള കാനഡയുടെ ആഹ്വാനത്തെ അമേരിക്ക വളരെയധികം പിന്തുണയ്ക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ക്കായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റ്റണ്‍ തയ്യാറാക്കിയ ബ്രീഫിംഗ് തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ജോണ്‍സ്റ്റണ്‍ ഇപ്പോള്‍ ഈ സ്ഥാനത്ത് നിന്ന് രാജിവെച്ചു. 

വാന്‍കൂവര്‍ സണ്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് ഫെഡറല്‍ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകളില്‍ നടപടിയെടുക്കുന്നതില്‍ ട്രൂഡോയുടെ സര്‍ക്കാര്‍ അറിഞ്ഞോ അശ്രദ്ധമൂലമോ പരാജയപ്പെട്ടുവെന്നാണ് മുന്‍ ഗവര്‍ണര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

'മിസ്റ്റര്‍ ജോണ്‍സ്റ്റന്റെ റിപ്പോര്‍ട്ടില്‍ രണ്ട് കാര്യങ്ങള്‍ എനിക്ക് വളരെ വ്യക്തമായിരുന്നു. ഒന്ന്, ഒരു പൊതു അന്വേഷണം ആവശ്യമാണെന്ന് അത് സ്ഥിരീകരിച്ചു. അടുത്തതില്‍ ജോണ്‍സ്റ്റന്റേതിനേക്കാള്‍ വ്യത്യസ്തമായ അഭിപ്രായം എനിക്കുണ്ടായിരുന്നു. അത് മുന്നോട്ട് കൊണ്ടു പോകുന്നു' അദ്ദേഹം പറഞ്ഞു.

'രേഖകള്‍ വായിച്ചതില്‍ നിന്നും പ്രധാനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭാഗത്തുനിന്ന് അടിയന്തിരമായ നടപടി ഉണ്ടായില്ലെന്ന് അതില്‍ കാണിക്കുന്നു. വിവരങ്ങളോട് പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി തിടുക്കം കാണിച്ചിരുന്നില്ല' സിംഗ് പറഞ്ഞു. കാനഡയില്‍ സിഖുകാര്‍ ആക്രമിക്കപ്പെടുന്നതില്‍ ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

'ദീര്‍ഘകാലമായി സിഖ് സമുദായത്തിലെ അംഗങ്ങളെ ഇന്ത്യന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു, പലപ്പോഴും അത് ശ്രദ്ധിക്കപ്പെടാതെ അല്ലെങ്കില്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. വിദേശ സര്‍ക്കാര്‍, കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാനി ഭീകരനെ കൊലപ്പെടുത്തിയന്നെ്, ജി 7 രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുന്ന, ധാരാളം ആളുകളുടെ ഭയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്'  സിംഗ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനെയോ അതിന്റെ നയങ്ങളെയോ വിമര്‍ശിക്കുകയും ആ ഭയം പങ്കിടുകയും ചെയ്യുന്ന ധാരാളം പ്രവാസി സമൂഹങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

മുസ്ലിംങ്ങള്‍, മറ്റ് മതന്യൂനപക്ഷ സമുദായങ്ങള്‍, താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍, ഗോത്ര പശ്ചാത്തലത്തില്‍ നിന്നുളളവര്‍ എ്ന്നിങ്ങനെയുളള വിഭാഗം അവര്‍ക്ക് ലഭിക്കുന്ന പരിഗണനയില്‍ ആശങ്കയുളളവരാണെന്നും അവരില്‍ ഭയവും ഉത്കണ്ഠയുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ (45) കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് സാധ്യമായ പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കിയതിന് പിന്നാലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യും പുറത്താക്കി. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 

canada
Advertisment