Advertisment

തീവ്രവാദികളുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് കാനഡ ഇന്ത്യയുമായി പങ്കിട്ടിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ; നിഷേധിച്ച് ഇന്ത്യ

തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായിരുന്നു നിജ്ജാര്‍.

New Update
trudo modi

ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടായിരിക്കാം എന്ന ആരോപണങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയുമായി പങ്കുവെച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

'തിങ്കളാഴ്ച ഞാന്‍ സംസാരിച്ച വിശ്വസനീയമായ ആരോപണങ്ങള്‍ കാനഡ ഇന്ത്യയുമായി പങ്കിട്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ അത് ചെയ്തു. ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അവിടെയുണ്ട്, അവര്‍ ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിലൂടെ ഈ ഗുരുതര പ്രശ്‌നത്തിന്റെ അടിത്തട്ടില്‍ എത്താന്‍ കഴിയും' ട്രൂഡോ പറഞ്ഞു.

അതേസമയം ട്രൂഡോയുടെ പ്രഖ്യാപനത്തിന് മുമ്പ്, കാനഡയില്‍ നിന്നുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരം ലഭിച്ചെന്ന അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചു.

ജൂണില്‍, സറേയില്‍ കൊല്ലപ്പെട്ട നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച്ച കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്. ട്രൂഡോയുടെ ആരോപണത്തിന് തൊട്ടുപിന്നാലെ ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞനെയും കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കി.

കനേഡിയന്‍ പാര്‍ലമെന്റില്‍ ട്രൂഡോ നടത്തിയ പ്രസ്താവനകളെ ഇന്ത്യ നിഷേധിച്ചു. കാനഡയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധവും പ്രേരിതവുമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. 

'കനേഡിയന്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും ഞങ്ങള്‍ കാണുകയും നിരസിക്കുകയും ചെയ്തു. കാനഡയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ അസംബന്ധവും പ്രേരിതവുമാണ്' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായിരുന്നു നിജ്ജാര്‍. ജൂണ്‍ 18 ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയായ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അജ്ഞാതരായ അക്രമികള്‍ നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തി. 

 ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്കെതിരായ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണം ഇന്റലിജൻസ് റിപ്പോർട്ടുകളുടെയും, മറ്റ് തെളിവുകളുടെയും ബലത്തിലെന്ന് വ്യക്തമാക്കി കാനഡ. ഇതിനായി സാധ്യമായ വിവരങ്ങളെല്ലാം കാനഡ ശേഖരിച്ചതായി അടുത്ത വൃത്തങ്ങൾ സിബിസി ന്യൂസിനോട് പറഞ്ഞു.

ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ജൂണിൽ കാനഡയിൽ വെച്ച് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളും രഹസ്യാന്വേഷണ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ടെന്നും കനേഡിയൻ സർക്കാർ വൃത്തങ്ങൾ സിബിസി ന്യൂസിനോട് പറഞ്ഞു.

രഹസ്യാന്വേഷണ റിപ്പോർട്ട് കാനഡയുടെ മാത്രമല്ല. അവരെ കൂടാതെ യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവ ഉൾപ്പെടുന്ന 'ഫൈവ് ഐസ്' ഇന്റലിജൻസ് സഖ്യത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു സഖ്യകക്ഷിയാണ് ചില നിർണായക വിവരങ്ങൾ നൽകിയത്.

നയതന്ത്ര പ്രതിസന്ധി മറനീക്കി പുറത്തുവരും മുൻപ് തന്നെ, കനേഡിയൻ ഉദ്യോഗസ്ഥർ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരണം തേടി നിരവധി തവണ ഇന്ത്യയിലേക്ക് എത്തിയിരുന്നു.

വിഷയത്തിൽ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനും ആരോപണം നിഷേധിച്ചിട്ടില്ലെന്നും കനേഡിയൻ മണ്ണിൽ കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും കനേഡിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കനേഡിയൻ ഗവൺമെന്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്തിമ നിയമനടപടിയിൽ ഇവ പുറത്തുവന്നേക്കാമെന്ന് അവർ പറയുന്നു.

കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപണം ഉയർത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഖ് കനേഡിയൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ആരോപണം ഉന്നയിക്കുന്നതെന്ന് ഇതുമായി ബന്ധമുള്ള ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഏത് സഖ്യകക്ഷിയാണ് രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയതെന്നോ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്നോ, അവ എങ്ങനെ ലഭിച്ചുവെന്നോ ഉള്ള വിശദാംശങ്ങളൊന്നും തന്നെ ഈ ഉദ്യോഗസ്ഥൻ പങ്കുവച്ചിട്ടില്ല. വിഷയം പരസ്യമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്.

ഇന്ത്യയിൽ ജനിച്ച് 2007ൽ കനേഡിയൻ പൗരനായി മാറിയ നിജ്ജാർ, സറേ നഗരത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. വർഷങ്ങളായി ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരാളായിരുന്നു നിജ്ജാർ.

നേരത്തെ, കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിയിരുന്നു. ന്യൂഡൽഹിക്കെതിരായ ഒട്ടാവയുടെ ആരോപണങ്ങൾ വന്നതിന് ഭിന്നത രൂക്ഷമായതിനാൽ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടി കുറയ്ക്കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

latest news canada
Advertisment