Advertisment

നാസിസത്തെ മറയ്ക്കുന്നതിനുവേണ്ടി പാശ്ചാത്യ ശക്തികള്‍ പ്രസിഡന്റായി നിയമിച്ചയാളാണ് ജൂതനായ സെലെന്‍സ്‌കിയെന്ന് പുടിന്‍: വെറുക്കപ്പെട്ടവനായ പുട്ടിന്‍ മറ്റൊരു രാജ്യത്തു നടത്തുന്ന വ്യാപക കുറ്റകൃതങ്ങള്‍ മറയ്ക്കാന്‍ ഭീമാകാരമായ നുണ പറയുകയാണെന്ന് യുക്രെയ്ന്‍

New Update
putin. new

മോസ്‌കോ: നാസിസത്തെ മറയ്ക്കുന്നതിനുവേണ്ടി പാശ്ചാത്യ ശക്തികള്‍, യുക്രെയ്ന്‍ പ്രസിഡന്റായി നിയമിച്ചയാളാണ് ജൂതനായ വൊളോഡിമിര്‍ സെലെന്‍സ്‌കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

നിയോ നാസിസം പിന്തുടരുന്ന കീവിലെ നേതാക്കന്‍മാര്‍ യുക്രെയ്‌നിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കുകയാണ്. ഇതിനെതിരെയാണ് യുക്രെയ്‌നില്‍ പ്രത്യേക സൈനിക നടപടി ആരംഭിച്ചതെന്നും വിശദീകരിച്ചു.

'പുതിയ യുക്രെയ്‌നില്‍ പാശ്ചാത്യ ശക്തികള്‍ ജൂതനായ ആളെ പ്രസിഡന്റായി നിയമിച്ചു. മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ മറയ്ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തത്. പുതിയ സാഹചര്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്. നാസിസത്തെ മറച്ചുപിടിക്കുന്നതിനാണ് ജൂതനായ ആളെത്തന്നെ പ്രസിഡന്റാക്കിയത്'' പുട്ടിന്‍ പറഞ്ഞു.

എന്നാല്‍ പുട്ടിന്റെ പ്രസ്താവനക്കെതിരെ യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മൈകലോ പൊഡൊലിയാക് രംഗത്തെത്തി. പുട്ടിന്‍ വെറുക്കപ്പെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്തു നടത്തുന്ന വ്യാപക കുറ്റകൃതങ്ങള്‍ മറയ്ക്കാന്‍ ഭീമാകാരമായ നുണ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പുട്ടിന്റെ ആരോപണങ്ങളെയെല്ലാം നേരത്തെ തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞതാണ്. യുക്രെയ്‌നിലെ ഭരണാധികാരികള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ്. സെലെന്‍സികിയുടെ മുത്തച്ഛനും മറ്റും നാസികളുടെ കൂട്ടക്കൊലയ്ക്ക് ഇരയായതാണെന്നും വ്യക്തമാക്കി.

Advertisment