Advertisment

‘ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അധ്യായം അവസാനിക്കുന്നു’; എം.വി ഗോവിന്ദൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ കേരളം രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. കേരള ജനതയുമായി അദ്ദേഹം പുലർത്തിയ ആത്മബന്ധം ദീപ്തമായ ഓർമ്മകളായി തുടരുമെന്നും ഗോവിന്ദൻമാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

publive-image

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ഒരോ പോയിൻ്റിലും വലിയ പങ്കാളിത്തമാൻ ഉണ്ടായിവരുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും സാധാരണ ജനങ്ങളും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നിൽക്കുകയാണ്.

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങൾ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ബൈപാസിലൂടെയും കടത്തിവിടും.

വിലാപയാത്ര ജില്ലാ അതിർത്തിയായ ഏനാത്ത് എത്തുമ്പോൾ മുതൽ നഗരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കെഎസ്ആർടിസി ജംഗ്ഷനിൽ മൃതദേഹം 15 മിനിറ്റോളം നേരം പൊതുദർശനത്തിന് വെക്കുന്നുണ്ട്. ഏകദേശം ഒരു മണിയോടെ വിലാപയാത്ര എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്നും ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു

Advertisment