Advertisment

നീലവെളിച്ചം പാട്ടു വിവാദം; ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് ആഷിഖ് അബു

author-image
മൂവി ഡസ്ക്
New Update

എംഎസ് ബാബുരാജ് സംഗീതം ചെയ്‌ത ‘ഭാര്‍ഗവീനിലയം’ എന്ന സിനിമയിലെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതാണെന്ന് സംവിധായന്‍ ആഷിഖ് അബു പറഞ്ഞു .സിനിമയിലെ ഗാനങ്ങള്‍ റീമിക്‌സ് ചെയ്‌ത് ‘നീലവെളിച്ചം’ സിനിമയില്‍ ഉപയോഗിച്ചതിനെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം സംവിധായകന്‍ ആഷിഖ് അബുവിനെതിരെ നോട്ടീസ് അയച്ചിരുന്നു . ഗാനങ്ങളുടെ പകര്‍പ്പാവകാശത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിഫലം നല്‍കി കരാറാക്കിയാണ് സിനിമയില്‍ ഉപയോഗിച്ചതെന്നും ആഷിഖ് അബു പ്രതികരിച്ചു.

Advertisment

publive-image

ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നും പിന്‍വലിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ പരാതി നല്‍കിയിരുന്നു . തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാര്‍ഗവീനിലയത്തിലെ പാട്ടുകള്‍ ആഷിഖ് അബുവിന്റെ സിനിമയ്ക്കു വേണ്ടി റീമിക്‌സ് ചെയ്തതെന്ന് ജബ്ബാര്‍ ആരോപിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ബഷീറിന്റെ ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം ഒരുങ്ങുന്നത്. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താമസമെന്തേ വരുവാന്‍, അനുരാഗ മധുചഷകം എന്നീ ഗാനങ്ങളുടെ റീമിക്‌സ് പുറത്തുവന്നു. ബിജിബാലാണ് റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തത്.

Advertisment