ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി.-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് കൂട്ടത്തല്ല്. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍, മേയര്‍ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും മർദിച്ച്, നിലത്തിട്ടു ചവിട്ടുകയും ചെയ്തു. കയ്യാങ്കളിക്കിടെ ബോധരഹിതനായ വീണ കൗൺസിലർ അശോക് മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ പരസ്പരം ഇടിക്കുകയും തൊഴിക്കുകയും പരസ്പരം തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.