ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ, ഡോളര്‍ ജനറല്‍ സ്റ്റോറിനുള്ളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട വെടിവയ്പ്പ് വംശീയ പ്രേരിതമാണെന്ന് ജാക്‌സണ്‍വില്ലെ ഷെരീഫ് പറഞ്ഞു. ഒരു വെളുത്ത വര്‍ഗക്കാരന്‍ റൈഫിളും കൈത്തോക്കുമായി, ഉച്ചയ്ക്ക് 2 മണിയോടെ ഡിസ്‌കൗണ്ട് സ്റ്റോറിനുള്ളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും വെടിവെച്ചു വീഴ്ത്തി. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്ത വര്‍ഗക്കാരാണ്.കൂട്ടക്കൊലയ്ക്കു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു
'വെടിവെച്ചയാള്‍ ഏതെങ്കിലും വലിയ ഗ്രൂപ്പിന്റെ ഭാഗമാണെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല.' പോലിസ് വിശദീകരണത്തില്‍ കറുത്തവരോടുള്ള വിദ്യേഷം മാത്രമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്നു.
20 വയസ്സുള്ള ഷൂട്ടര്‍ ഒരു ഗ്ലോക്ക് കൈത്തോക്കും സെമി-ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചതായി വാട്ടേഴ്‌സ് പറഞ്ഞു, തോക്കിനു മുകളില്‍ അക്രമി സ്വസ്തിക് ചിഹ്നം പതിച്ചിരുന്നു. അക്രമത്തിനു മുന്‍പെ മാധ്യമങ്ങള്‍ക്കും തന്റെ മാതാപിതാക്കള്‍ക്കും പോലിസിനുമായി എഴുതിയതെന്നു കരുതുന്ന ലഘുലേഖയില്‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള തന്റെ വെറുപ്പ് വിശദീകരിക്കുന്നുണ്ട്.മുന്‍പ് നടന്ന ജാക്‌സണ്‍വില്ലെ വെടിവയ്പ്പിന്റെ അഞ്ചാം വാര്‍ഷികമായതിനാലാണ് വീണ്ടും വെടിവയ്പ്പ് നടത്തിയതെന്ന് പോലിസിന് ലഭിച്ച ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
അയല്‍രാജ്യമായ ക്ലേ കൗണ്ടിയില്‍ നിന്നാണ് ഷൂട്ടര്‍ അവിടേക്ക് വാഹനത്തില്‍ എത്തിയത്. ആക്രമണത്തിന് തൊട്ടുമുമ്പ്, വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. കമ്പ്യൂട്ടര്‍ പരിശോധി പിതാവ് തന്നേയാണ് പോലിസിനെ വിവരം അറിയിച്ചത്. പക്ഷേ പോലിസ് എത്തും മുമ്പെ അക്രമി വെടിവയ്പ്പ് ആരംഭിച്ചിരുന്നതായി വാട്ടേഴ്‌സ് പറഞ്ഞു.
അമേരിക്കയിലുടനീളമുള്ള സ്റ്റോറുകളുള്ള ഡിസ്‌കൗണ്ട് ശൃംഖലയായ ഡോളര്‍ ജനറലിലേക്ക് പോകുന്നതിന് മുമ്പ്, എഡ്വേര്‍ഡ് വാട്ടേഴ്സ് യൂണിവേഴ്സിറ്റിയിലെ ചരിത്രപരമായ ബ്ലാക്ക് കോളേജില്‍ വെടിവെപ്പുകാരനെ കണ്ടതായി പോലിസ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി പിന്തുടരുമെന്നും ജാക്‌സണ്‍വില്ലെ എഫ്ബിഐ ഓഫീസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഏജന്റ് ഷെറി ഓങ്ക്‌സ് അറിയിച്ചു