Advertisment

ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധ: 613 ദിവസം കോവിഡ് ബാധിതന്‍, വൈറസിന് പരിവര്‍ത്തനം സംഭവിച്ചത് 50 തവണ; അവസാനം മരിച്ചത് പ്രതിരോധശേഷി നഷ്ടപ്പെട്ട്

New Update
covid 19613.jpg

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും പലരെയും വിട്ടുപോയിട്ടില്ല. ഏറ്റവുമധികം നാള്‍ കോവിഡ് അണുബാധ നീണ്ടുനിന്നത് ഒരു ഡച്ച് പൗരനിലായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഇദ്ദേഹം 2023-ല്‍ മരിക്കുന്നതിനു മുമ്പുവരെ 613 ദിവസം ശരീരത്തില്‍ അണുബാധ നിലനിന്നതായി ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‌ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Advertisment

പേര് വെളിപ്പെടുത്താത്ത, എഴുപത്തി രണ്ടുകാരനില്‍ 50 പ്രാവശ്യമാണ് കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചത്. രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയ്ക്ക് വിധേയനയായ ഇദ്ദേഹം പ്രതിരോധശേഷി ദുര്‍ബലമായതിനെത്തുടര്‍ന്നാണ് മരിച്ചത്. കോവിഡ് പിടിപെടുന്നതിനു മുമ്പുതന്നെ ഇദ്ദേഹം വാക്‌സിനെടുത്തിരുന്നതായി ഗവേഷകര്‍ പറയുന്നു.

2022 ഫെബ്രുവരിയില്‍ കോവിഡ്-19 ബാധിക്കുന്നതിനു മുമ്പ് ഇദ്ദേഹത്തിനു രക്തരോഗം ബാധിച്ചിരുന്നു, ഇത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കിയതായി ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍പതിലധികം തവണ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വൈറസ് പരിവര്‍ത്തനത്തിനു വിധേയമാകുകയും ഒടുവില്‍ അള്‍ട്രാ മ്യൂട്ടേറ്റഡ് വേരിയന്‌റിലേക്ക് രൂപാന്തരപ്പെടുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി.

ഒരു ബ്രിട്ടീഷ് പൗരനില്‍ 505 ദിവസം നീണ്ടുനിന്ന അണുബാധയായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. ഡച്ച്കാരന്റെ കേസ് ഇതിനെ മറികടന്നെന്ന് ഗവേഷകര്‍ പറയുന്നു.

Advertisment