Advertisment

ഓണ്‍ലൈന്‍ ഗെയിം കളിച്ച്  ലക്ഷങ്ങളുടെ കടം; ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ മകന്‍ അമ്മയെ അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നു

ലക്ഷങ്ങളുടെ കടം തീര്‍ക്കാനാണ് യുവാവ് അമ്മയെ കൊലപ്പെടുത്തിയത്.  

New Update
43333333334

ഉത്തര്‍പ്രദേശ്: ഓണ്‍ലൈന്‍ ഗെയിമിലൂടെയുണ്ടായ കടം തീര്‍ക്കാന്‍ മകന്‍ സ്വന്തം അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. യുവാവ് സുപീ എന്ന ഓണ്‍ലൈന്‍ ഗെയിമിങ്ങിന് അടിമയായിരുന്നു. ഇതിലൂടെയുണ്ടായ ലക്ഷങ്ങളുടെ കടം തീര്‍ക്കാനാണ് യുവാവ് അമ്മയെ കൊലപ്പെടുത്തിയത്.  

Advertisment

നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. കളികളില്‍ നിന്ന് നിരന്തരം നഷ്ടമുണ്ടായി. പിന്നീട് കടം വാങ്ങിയായി കളി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. 

ഒരു ബന്ധുവിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച് വിറ്റതായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. ഇത് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങി. തൊട്ടുപിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികളായി. പിതാവ് സ്ഥലത്തില്ലാതിരുന്ന സമയം നോക്കി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചാക്കിലാക്കി ട്രാക്ടറില്‍ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ചുപോയി. നദിയില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

ഈ സമയം ചിത്രകൂട്ട് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരിക്കുകയായിരുന്ന പിതാവ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരെയും കാണാതായതോടെ അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ പോയി അന്വേഷിച്ചെങ്കിലും അവരാരും കണ്ടില്ലെന്ന് മറുപടി നല്‍കി. എന്നാല്‍, മകന്‍ ഹിമാന്‍ഷു നദിയുടെ സമീപം ട്രാക്ടറുമായി നില്‍ക്കുന്നത് കണ്ടെന്ന് അയല്‍വാസി അറിയിച്ചു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി യുവാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നാലെ നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. 

 

Advertisment