Advertisment

മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്താന്‍ യുവാവിന്റെ ക്വട്ടേഷന്‍; ഒരു കുടുംബത്തിലെ നാലുപേര്‍  കൊല്ലപ്പെട്ടു, എട്ടുപേര്‍ അറസ്റ്റില്‍

കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. 

New Update
454646

ഗഡഗ് (കര്‍ണാടക): ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനുള്‍പ്പെടെ എട്ടുപേര്‍ പോലീസ് അറസ്റ്റില്‍.  ഫൈറോസ് ഖാജി (29), സീഷാന്‍ ഖാന്‍സി (24), സാഹില്‍ ഖാസി (19), സൊഹൈല്‍ ഖാസി (19), സുല്‍ത്താന്‍ ഷെയ്ഖ് (23), മഹേഷ് സലുങ്കെ (21), വാഹിദ് ബേപാരി (21) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

കാര്‍ത്തിക് ബകലെ (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാന്‍ക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്. പിതാവ്  അമ്മയെയും സഹോദരനെയും കൊലപ്പെടുത്താന്‍ മകന്‍ നല്‍കിയ ക്വട്ടേഷനായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. 

പിതാവ്, അമ്മ, സഹോദരന്‍ എന്നിവരെ കൊലപ്പെടുത്താന്‍ മൂത്തമകന്‍ 65 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതിയായ മൂത്തമകന്‍ വിനായക് വാടക കൊലയാളികളായ ഫൈറോസിനും സീഷനും മുന്‍കൂറായി രണ്ട് ലക്ഷം രൂപ നല്‍കി. ഗഡഗ് ബെട്ടഗേരി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായ പ്രകാശ് ബകലെ, ഭാര്യ സുനന്ദ ബകലെ, മകന്‍ കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. 

കാര്‍ത്തിക്കിന്റെ വിവാഹം ഏപ്രില്‍ 17ന് നിശ്ചയിച്ചിരുന്നു. പ്രകാശ് ബക്കാലെ മൂത്തമകന്‍ വിനായക് ബകലെയുമായി വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രകാശ് ബകലെയുടെ ആദ്യ ഭാര്യയുടെ മകനാണ് വിനായക്. ഇയാള്‍ വേറെ വീട്ടിലാണ് താമസിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ നടത്തിപ്പിലും സ്വത്ത് കാര്യങ്ങളിലും അച്ഛനും മകനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ എ.സി. വെന്റിലൂടെ പ്രകാശ് ബകലെയുടെ വീട്ടില്‍ കയറി ഉറങ്ങുകയായിരുന്ന നാല് കുടുംബാംഗങ്ങളെ വെട്ടിക്കൊല്ലുകയായിരുന്നു. പ്രകാശ് ബകലെ, സുന്ദന്ദ ബകാലെ എന്നിവരെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും പ്രകാശ് പോലീസിനെ വിളിക്കുന്നത് കേട്ട് കൊലയാളികള്‍ രക്ഷപ്പെടുകയായിരുന്നു. 72 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പോലീസ് പിടികൂടി. കേസില്‍ പ്രവര്‍ത്തിച്ച പോലീസുകാര്‍ക്ക് ഡിജിയും ഐ.ജി. അലോക് മോഹനും അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു.

Advertisment