Advertisment

ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ്  കൊണ്ടുപോയത് അയോധ്യയിലേക്ക്; വിവാഹമോചനം തേടി യുവതി

അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

New Update
677777

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയ  ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷമാണ് സംഭവം. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Advertisment

19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ യുവതി വിവാഹമോചന കേസ് നല്‍കുകയായിരുന്നു. യുവതിക്കും ജോലിയുണ്ട്. ഭര്‍ത്താവ് ഐ.ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. തരക്കേടില്ലാത്ത ശമ്പളമുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേക്ക് പോകാന്‍ പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടില്ലായിരുന്നു. 

എന്നാല്‍, മാതാപിതാക്കളെ നോക്കാനുള്ളത് കാരണം ഇന്ത്യയ്ക്ക് വെളിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പകരം ഇന്ത്യയില്‍ എവിടെയെങ്കിലും കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവില്‍ ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍, ഗോവയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്നും യുവതി  പരാതിയില്‍ പറയുന്നു. 

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം തന്നോട് പറഞ്ഞില്ല. ട്രിപ്പിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ടൂര്‍ പ്ലാന്‍ മാറ്റിയ കാര്യം അറിയിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് മുമ്പ് അയോധ്യ സന്ദര്‍ശിക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമുള്ള കാര്യം അറിയിച്ചു. ആ സമയത്ത് ഇതിനോട് എതിര്‍പ്പ് പറഞ്ഞില്ലെന്നും യുവതി പറയുന്നു.

 

Advertisment