Advertisment

ആശുപത്രിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് അധികൃതര്‍; മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി,   ഭര്‍ത്താവ് ജീവനോടെ ചികിത്സയില്‍

ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിച്ചതെന്ന് കുടുംബം ആരോപിച്ചു. 

New Update
688888

ഭുവനേശ്വര്‍: ഭര്‍ത്താവ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. സോന എന്ന യുവതിയാണ് മരിച്ചത്. മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിച്ചതെന്ന് കുടുംബം ആരോപിച്ചു. 

Advertisment

ആശുപത്രിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മരിച്ചവരില്‍ ഒരാള്‍ ഭര്‍ത്താവാണെന്ന  ആശുപത്രി അധികൃതരുടെ വിശദീകരണത്തില്‍ വിശ്വസിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ ആശുപത്രിയിലാണ് സംഭവം. ദിലീപ് ഉള്‍പ്പെടെ മൂന്ന് എ.സി. ടെക്നീഷ്യന്മാര്‍ എ.സി. സര്‍വീസ് ചെയ്യുന്നതിനിടെയാണ് ആശുപത്രിയില്‍ പൊട്ടിത്തെറിയുണ്ടായത്. മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊട്ടിത്തെറിയില്‍ ശ്രീതം, ജ്യോതിരഞ്ജന്‍ എന്നവരാണ് മരിച്ചത്. എന്നാല്‍ ജ്യോതിരഞ്ജന് പകരം മരിച്ചത് ദിലീപാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം.

ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മറ്റൊരു ജീവനക്കാരന്റെ മൃതദേഹമാണ് കുടുംബം സംസ്‌കരിച്ചത്. വീഴ്ച സംഭവിച്ച ആശുപത്രിക്കെതിരെ കുടുംബം പ്രതിഷേധിച്ചു.

Advertisment