പട്‌ന: ബിഹാറിൻ്റെ തലസ്ഥാനമായ പട്‌നയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. തിരക്കേറിയ പട്‌ന റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മുപ്പതോളം പേർക്ക് പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു.
സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
ഇപ്പോൾ തീ നിയന്ത്രണ വിധേയമായതായി പട്‌ന അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ ശോഭ അഹോകാകർ മാധ്യമങ്ങളോട് പറഞ്ഞു.