രാജസ്ഥാൻ: മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കല്ല് എറിയാൻ ജമ്മു കശ്മീരിൽ ആരും ധൈര്യപ്പെടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ആർട്ടിക്കിൾ 370 എടുത്ത് മാറ്റുന്നതോടെ ജമ്മു കശ്മീരിൽ ചോര പുഴ ഒഴുകുമെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും വാദിച്ചിരുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷമായെന്നും അതുകൊണ്ട് തന്നെ ഇത്തരം അനാവശ്യ വിവാദങ്ങൾ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ബാബയെന്ന് പരിഹസാത്തോടെ രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തായിരുന്നു അമിത് ഷായുടെ പ്രതികരണം.