Advertisment

മകളുടെ മരണത്തിന് കാരണം അയല്‍വാസിയുടെ മന്ത്രവാദമാണെന്ന് വിശ്വസിച്ചു. പിന്നാലെ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊന്നുതള്ളി. കൊലപാതകത്തിനു പിന്നിൽ അന്ധവിശ്വാസത്തെ തുടര്‍ന്നുണ്ടായ പ്രതികാരമെന്ന് പോലീസ്; പ്രതി പിടിയിൽ

New Update
344354

ഡൽഹി: മകളുടെ മരണത്തിന് കാരണം അയല്‍വാസിയുടെ ഭാര്യയുടെ ദുര്‍മന്ത്രവാദമാണെന്ന കടുത്ത അന്തവിശ്വാസത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. മധ്യപ്രദേശിലാണ് സംഭവം.

Advertisment

 അന്ധവിശ്വാസത്തെ തുടര്‍ന്നുണ്ടായ പ്രതികാരത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ഭുര ബമാനിയ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ കൂട്ടാളികളെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരങ്ങളും കാരണവും പുറത്തായത്. ബബ്ലു എന്ന പ്യാര്‍സിന്‍ഹ് എന്ന ഭോലോ വസൂനിയ, മെര്‍സിന്‍ പദാരിയ, ഇന്ദ്ര വസൂനിയ എന്നിവരാണ് പിടിയിലായ ബമാനിയയുടെ കൂട്ടാളികള്‍.

ഭുര ബമാനിയയുടെ മകള്‍ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇത് അയല്‍വാസിയായ മുകേഷ് ദേവ്രഖിയ, ഭാര്യ ഭൂരി, മുകേഷിന്റെ സഹോദരി ജാനു എന്നിവരുടെ മരണത്തിന് കാരണമാവുകയായിരുന്നു. മുകേഷിന്റെ ഭാര്യ ഭൂരിയുടെ ദുര്‍മന്ത്രവാദമാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ബമാനിയ വിശ്വസിച്ചത്.

കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതശരീരങ്ങള്‍ ഇവരുടെ കൃഷിയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ലാലവാദറില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു മുകേഷും കുടുംബവും.

ജനുവരി 10 ന് അര്‍ദ്ധരാത്രിയാണ് മൂവരും കൊല്ലപ്പെടുന്നത്. മുകേഷും ഭൂരിയും ജാനുവും ഉറങ്ങിയ സമയം വീട്ടിലെത്തിയ കൊലപാതകികള്‍ മുകേഷിനെയും സഹോദരി ജാനുവിനെയും കഴുത്തു ഞെരിച്ചും ഭാര്യ ഭൂരിയെ ചരടുകൊണ്ട് കഴുത്തില്‍ കുരുക്കിയുമാണ് കൊന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം മറച്ചുവെക്കാന്‍ പ്രതികള്‍ മൂവരുടെയും മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

 

Advertisment