Advertisment

'ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ മകനെ നിങ്ങള്‍ക്ക് തരുന്നു. ഇവനെ ഏറ്റെടുക്കുക. അവന് ഒരു അവസരം നല്‍കുക; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തില്‍ അശോക് ഗെഹലോട്ട്

കുടുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, വിശ്വസ്തനായ നേതാക്കള്‍ എല്ലാവരെയും ഗെഹലോട്ട് മകന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളെയും പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കാനാണ്നീക്കം.

New Update
gehlot

ജയ്പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. രാജസ്ഥാനിലെ ജലോര്‍-സിരോഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വൈഭവ് മത്സരിക്കുന്നത്.

Advertisment

കുടുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, വിശ്വസ്തനായ നേതാക്കള്‍ എല്ലാവരെയും ഗെഹലോട്ട് മകന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളെയും പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കാനാണ് അശോക് ഗെഹലോട്ടിന്റെ നീക്കം.

മകന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഒരു റിസ്‌കും ഏറ്റെടുക്കാന്‍ അശോക് ഗെഹലോട്ട് തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ സൂചിപ്പിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ദിവസം നടന്ന പരിപാടിയില്‍ അശോക് ഗെഹലോട്ടിന്റെ ഭാര്യ സുനിത, സ്ഥാനാര്‍ത്ഥി വൈഭവ് ഗെഹലോട്ടിന്റെ ബാര്യ, മകള്‍ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

പരിപാടിയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ അശോക് ഗെഹലോട്ട് ഇപ്രകാരം പറഞ്ഞു. 'ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ മകനെ നിങ്ങള്‍ക്ക് തരുന്നു. ഇവനെ ഏറ്റെടുക്കുക. അവന് ഒരു അവസരം നല്‍കുക.

അവന്റെ വാതില്‍ എല്ലായിപ്പോഴും നിങ്ങള്‍ക്കായി തുറന്നുകിടപ്പുണ്ടാകും. നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ എപ്പോഴും കേള്‍ക്കുന്നതിനായി പ്രത്യേക സെല്‍ തന്നെ തുറക്കു'മെന്നും പ്രസംഗത്തില്‍ അശോക് ഗെഹലോട്ട് ജനങ്ങള്‍ക്ക് വാക്കു നല്‍കി.

Advertisment