ഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ്റെ സെനോഫോബിയ പരാമർശം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദക്ഷിണേഷ്യൻ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ സെനോഫോബിയ അഥവാ അന്യവിദ്വേഷം അലട്ടുന്നതായി ജോ ബൈഡൻ പറഞ്ഞതായി ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നില്ല എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കർ.
ഇന്ത്യയുടേത് വിശാലമനസ്സുള്ള ഒരു സമൂഹമാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം ഉള്ളത്. അത് ബുദ്ധിമുട്ടുള്ള ആളുകൾക്ക് വാതിലുകൾ തുറക്കുന്നതിനാണ്.
ഇന്ത്യയിലേക്ക് വരാൻ അവകാശവാദമുന്നയിക്കുന്ന ആളുകൾക്ക് വേണ്ടി ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കണമെന്ന് ഞാൻ കരുതുന്നു,” ജയശങ്കർ പറഞ്ഞു.