Advertisment

ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ

New Update
mmffggfggfnn

ഡല്‍ഹി:  ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കെ, ഇന്ത്യ വിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ.

Advertisment

ചൈനീസ് കപ്പൽ മാലദ്വീപ് തുറമുഖത്ത് ഡോക്ക് ചെയ്യുമെന്ന് മാലിദ്വീപ് സർക്കാർ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. അതിനിടെ, കപ്പലിന്റെ ചലനം ന്യൂഡൽഹി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു.

"ഇപ്പോഴത്തെ ഭരണകൂടം ഇന്ത്യാ വിരുദ്ധ നിലപാടിലേക്ക് ഒരു നിർണായക വഴിത്തിരിവ് നടത്തുന്നതായി തോന്നുന്നു" മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) , ഡെമോക്രാറ്റും പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് രാജ്യത്തിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകുമെന്നും ഇരു പാർട്ടികളും പറഞ്ഞു.

 

"മാലിദ്വീപ് പരമ്പരാഗതമായി ചെയ്യുന്നതുപോലെ, മാലിദ്വീപിലെ ജനങ്ങളുടെ പ്രയോജനത്തിനായി എല്ലാ വികസന പങ്കാളികളുമായും പ്രവർത്തിക്കാൻ രാജ്യത്തെ തുടർച്ചയായ സർക്കാരുകൾക്ക് കഴിയണം. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലിദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്, ”അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനിടെ മാലിദ്വീപിലെ മൂന്ന് ഉപമന്ത്രിമാർ മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം രൂക്ഷമായത്. 

അധിക്ഷേപ പരാമർശത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. മന്ത്രിമാരുടേത് വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും മാലിദ്വീപ് സർക്കാരിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന.  

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.  ദ്വീപസമൂഹങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. 

മോദി പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ മൂന്ന് മാലിദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ഈ കമന്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. മോദിയെ കോമാളിയെന്നും ഇസ്രായേലിന്റെ പാവയെന്നും അടക്കം അധിക്ഷേപിച്ചായിരുന്നു കമന്റുകൾ.

ഇതോടെ ഈ മന്ത്രിമാർക്കെതിരെ രൂക്ഷമായ പ്രതികരണം സോഷ്യൽ മീഡിയയിൽ നിന്നുണ്ടായി. ലക്ഷദ്വീപിനേയും മാലിദ്വീപിനേയും താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് മാലിദ്വീപിലെ ഒരു ഭരണകക്ഷി നേതാവും പോസ്റ്റ് പങ്കുവെച്ചു.

Advertisment