Advertisment

ഇതര മതവിശ്വാസിയുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്

New Update
brother

മൈസൂർ: ഇതര മതവിശ്വാസിയുമായുള്ള പ്രണയത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം മാതാവിനെയും യുവാവ് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് സംഭവം. മുസ്ലിം യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ് സഹോദരിയെയും മാതാവിനെയും യുവാവ് കൊലപ്പെടുത്തിയത്. 

Advertisment

19 വയസുകാരിയായ ധനുശ്രീയും പെൺകുട്ടിയുടെ അമ്മ അനിതയുമാണ് (40) കൊല്ലപ്പെട്ടത്. സഹോദരൻ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുസ്ലിം യുവാവുമായി ധനുശ്രീ പ്രണയത്തിലായതിൽ നിതിൻ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടാവുകയും ചെയ്തു. മാതാപിതാക്കളാണ് പലപ്പോഴും ഇവർ തമ്മിലുണ്ടായ വഴക്ക് തീർത്തിരുന്നത്. മാതാപിതാക്കൾക്കും ഈ പ്രണയബന്ധത്തിന് അനുകൂല നിലപാടായിരുന്നില്ല.

ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിൻ്റെ വീട്ടിലേക്കെന്ന വ്യാജേന നിതിൻ സഹോദരിയെയും അമ്മയെയും ബൈക്കിൽ കയറ്റി കൊണ്ടുപോയി. മാരൂർ തടാകക്കരയിൽ ബൈക്ക് നിർത്തിയ നിതിൻ സഹോദരിയെ തള്ളി വെള്ളത്തിലേക്കിട്ടു. തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ തടാകത്തിലേക്ക് തള്ളിയിട്ടു.

അല്പസമയത്തിനു ശേഷം അമ്മയെ രക്ഷിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.നനഞ്ഞുകുളിച്ച് വീട്ടിലെത്തിയ നിതിൻ നിർത്താതെ കരയുന്നതുകണ്ട പിതാവ് സതീഷ് കാര്യം അന്വേഷിച്ചപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. മകൻ ഏഴ് മാസമായി മോളോട് സംസാരിക്കാറില്ലായിരുന്നു എന്ന് സതീഷ് പറഞ്ഞു.

“പരസ്പരം കലഹിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. മാതാപിതാക്കൾ പ്രശ്നം സംസാരിച്ചുതീർക്കും. സഹോദരിയോട് വഴക്കിടാനാണെങ്കിൽ വീട്ടിലേക്ക് വരരുതെന്നും ഞാൻ പറയുമായിരുന്നു. അവൻ വീട്ടിലല്ല താമസിച്ചിരുന്നത്. അന്ന് രാത്രി ഒരു 9 മണിയായപ്പോൾ അവൻ വീട്ടിൽ വന്നു.

അമ്മാവനു സുഖമില്ലെന്നും പെട്ടെന്ന് അയാളെ കാണാൻ പോകണമെന്നും അവൻ പറഞ്ഞു. ഞാനാണ് ബൈക്കിനുള്ള പെട്രോൾ വാങ്ങിയത്. നിതിൻ അവരെ കൊണ്ടുപോയി. അവൻ തിരികെവീട്ടിലേക്ക് വന്നപ്പോൾ ഞാൻ മകളെയും ഭാര്യയെയും പറ്റി ചോദിച്ചു.

അപ്പോൾ അവൻ എന്നെ കൂട്ടി തടാകക്കരയിലേക്ക് കൊണ്ടുപോയി. അവർ തടാകത്തിലുണ്ടെന്നു പറഞ്ഞിട്ട് നടന്നുപോയി. ഉടൻ ഞാൻ പൊലീസിനെ വിവരമറിയിച്ചു. കുടുംബത്തിന് അപമാനമുണ്ടാകുന്ന ഒന്നും ചെയ്യില്ലെന്ന് മകൾ എന്നോട് പറഞ്ഞിരുന്നു”- സതീഷ് വ്യക്തമാക്കി.

Advertisment