Advertisment

അസം സംഘർഷം: രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് കേസ് സിഐഡിക്ക് കൈമാറി

New Update
raffggfggfnn

ഗുവാഹത്തി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് അസം പോലീസ് സംസ്ഥാന സിഐഡിക്ക് കൈമാറി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ പാർട്ടി പ്രവർത്തകരും പോലീസുകാരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസാണ് സിഐഡിക്ക് കൈമാറിയത്.

Advertisment

ചൊവ്വാഴ്ച ഗുവാഹത്തിയിൽ കോൺഗ്രസ് നടത്തിയ യാത്രയ്ക്കിടെ സംഘർഷമുണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖേന സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിയതായി അസം ഡിജിപി ജിപി സിംഗ് എക്‌സിലൂടെ അറിയിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മറ്റ് പാർട്ടി പ്രവർത്തകർ തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ‌ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ ഗുവാഹത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, ‌പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഗുവാഹത്തിയിൽ നിന്ന് മാറി ഗുവാഹത്തി ബൈപാസ് ഉപയോഗിക്കണമെന്ന് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് യാത്രയോട് അസം മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. 

Advertisment