ഡല്‍ഹി: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പിതാവ് ശകാരിച്ചതിൽ മനംനോന്ത് കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഭൂമിക വിനോദ് ധന്വാനി എന്ന 19-കാരിയാണ് മരിച്ചത്. മകളുടെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജങ്ക് ഫുഡ് കഴിച്ചതിനെ പിതാവ് ശകാരിക്കുന്നതും വിലക്കുന്നതും. ഇതാണ് മകളിൽ മനോവിഷമമുണ്ടാക്കിയത്.
ഭൂമിക സിന്ധി ബിബിഎ വിദ്യാർത്ഥിനിയാണ്. "ഭൂമിക ബിബിഎ വിദ്യാർത്ഥിനിയായിരുന്നു, അവൾക്ക് തൈറോയ്ഡ് പ്രശ്നമുണ്ടായിരുന്നു. ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛൻ അവളെ ശകാരിച്ചതിൽ മനംനൊന്താണ്, അവൾ തുണി ഉപയോഗിച്ച് അടുക്കളയിൽ തൂങ്ങിമരിച്ചത്," പ്രതാപ് നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഇന്ന് രാവിലെ കുടുംബാംഗങ്ങൾ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, തുടർന്ന് അവളെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിൽ മരണം സംഭവിച്ചിരുന്നു." അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു.